കോഴിക്കോട്: പയ്യോളിയില്‍ 2012 ല്‍ സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ ബിഎംഎസ് നേതാവ് സി.ടി. മനോജിന്റെ ഭാര്യയ്ക്ക് നേരെ സിപിഎം അക്രമം. ഇന്നലെ രാവിലെ മനോജിന്റെ വീടിന് സമീപത്തുവെച്ചാണ് ഭാര്യ പുഷ്പയ്ക്ക് നേരെ അക്രമം നടന്നത്. പരിക്കേറ്റ പുഷ്പയെ ആദ്യം മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പുഷ്പയെ അക്രമിച്ച കുരിയാടി നാണു മാരകായുധവുമായി പിടിയിലായി. ഇയാളെ കൂടാതെ മനോജ് വധക്കേസിലെ പ്രതിയായ വിരപ്പന് എന്ന നിധീഷും തന്നെ അക്രമിക്കാന്‍ കൂട്ടുനിന്നതായി പുഷ്പ പോലീസില്‍ പരാതിപ്പെട്ടു.
ഇന്നലെ രാവിലെ സഹോദരന്റെ വീട്ടില്‍ നിന്നും മനോജ് കൊല്ലപ്പെട്ട വീട്ടിലേക്ക് പോകുന്നതിനിടയിലാണ് നാണു മാരകായുധവുമായി പുഷ്പയെ അക്രമിക്കാന്‍ ശ്രമിച്ചത്. പിടിവലിയില്‍ പുഷ്പ നിലത്ത് വീണു. പുഷ്പയുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരന് ബിജുവാണ് പുഷ്പയെ അക്രമികളില്‍ നിന്ന് രക്ഷിച്ചത്. പരിക്കേറ്റ ബിജുവിനെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മനോജിനെ കൊന്നിട്ടുണ്ടെങ്കില്‍ ബാക്കിയുള്ളവരെയും വെച്ചേക്കില്ലെന്നായിരുന്നു തന്നെ അക്രമിക്കാന്‍ വന്നവര്‍ ആക്രോശിച്ചതെന്ന് പുഷ്പ പറഞ്ഞു. വീടിനുനേരെ നിരവധി തവണ അക്രമണം ഉണ്ടായി. രാത്രി ജനലിനും വാതിലിനും കല്ലെറിഞ്ഞു. പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്വപ്നം കണ്ടതായിരിക്കുമെന്നാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാര് മറുപടി നല്‍കിയതെന്ന് പുഷ്പ പറഞ്ഞു. മനോജ് കൊല്ലപ്പെട്ടതിനു ശേഷം സ്വസ്ഥമായി സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ സാധിച്ചിട്ടില്ല. അക്രമികള്‍ ഏതുസമയത്തും തന്നെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. അവര്‍ പറഞ്ഞു.
2012 ല്‍ ഫെബ്രുവരി 12 ന് രാത്രിയാണ് മനോജിനെ സിപിഎം സംഘം വെട്ടിപരിക്കേല്‍പ്പിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ മനോജ് 13 ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടു. കേസില്‍ 15 ഓളം ഡിവൈഎഫ്ഐ ക്കാര് പ്രതികളാണ്. ഹൈക്കോടതി ഉത്തരവിന്റെയടിസ്ഥാനത്തില്‍ സിബിഐ ആണ് കേസിപ്പോള്‍ അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: