ഖരഗ്പൂര്‍: കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ തുറന്നുകാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി . കേരളത്തില്‍ തമ്മില്‍ മത്സരിക്കുന്നുവെന്നു പറയുന്ന സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ പരസ്യമായി കൈകോര്‍ത്തു നില്‍ക്കുകയാണെന്ന് നരേന്ദ്ര മോദി വിശദീകരിച്ചു. പശ്ചിമ ബംഗാളിനെ തകര്‍ക്കാന്‍ സിപിഎമ്മിന് 34 വര്‍ഷം വേണ്ടിവന്നു. പക്ഷേ, മുഴുവന്‍ തകര്‍ത്തു തരിപ്പണമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അഞ്ചുവര്‍ഷം മതിയായി, ഇന്നലെ ഖരഗ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ സിപിഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളെ അതിരൂക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു. റാലി ജനപിന്തുണകൊണ്ട് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നതായി.
അഞ്ചുവര്‍ഷം കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാൡനെ കൂടുതല്‍ നശിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. അഴിമതിക്കാര്ക്കെതിരെന്നു വരുത്തുകയും അഴിമതി ചെയ്യുകയും ചെയ്യുന്ന മമതാ ബാനര്‍ജി ഷഹെന്ഷായെപ്പോലെയാണെന്നും മോദി പറഞ്ഞു.
അഞ്ചുവര്‍ഷ ഭരണത്തിനിടെ കാര്യമായ ഒരു വികസന പ്രവര്‍ത്തനവും സംസ്ഥാനത്ത് തൃണമൂല്‍ ഭരണത്തില്‍ ഉണ്ടായില്ല. ബര്‍ദ്വാന്‍ ബോംബു സ്േഫാടനത്തെക്കുറിച്ച് പരാമര്‍ശിക്കവേ, സംസ്ഥാനത്ത് വ്യവസായങ്ങള്‍ ഓരോന്നായി അടച്ചുപൂട്ടുന്നുവെങ്കിലും ഒരെണ്ണം മാത്രം തഴച്ചു വളരുന്നുണ്ടെന്ന് പരിഹസിച്ചു.
ബോംബു വ്യവസായം വളരുകയാണ്. ശാരദാ ചിട്ടിത്തട്ടിപ്പിനെക്കുറിച്ച് വിവരിക്കവേ, ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്ന മുദ്രാ ബാങ്ക് പദ്ധതി നേരത്തേ ആവിഷ്കരിച്ചിരുന്നെങ്കില്‍ ശാരദാ തട്ടിപ്പുണ്ടാവില്ലായിരുന്നുവെന്ന് മോദി പറഞ്ഞു. നാരദാ ഒളിക്യാമറ വെളിപ്പെടുത്തലിലെ അഴിമതിക്കാര്യത്തിലും മമതാ സര്‍ക്കാരിനെയും ടിഎംസി നേതാക്കളേയും മോദി കണക്കറ്റു വിമര്‍ശിച്ചു.
സംസ്ഥാനത്ത് ബിജെപിക്ക് അധികാരത്തില്‍ വരാനാവില്ലെന്ന് ചിലര്‍ പറയുന്നു, ചിലര്‍ക്ക് തോന്നുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജനങ്ങള്‍ക്ക് അഭിലാഷമുണ്ടെങ്കില്‍ ബിജെപി അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: