കുറവിലങ്ങാട്: ലിബിയയില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട വെളിയന്നൂര്‍ തുളസീഭവനില്‍ വിപിന്റെ ഭാര്യ സുനുവിന്റേയും മകന് പ്രണവിന്റേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രവിദേശകാര്യ വകുപ്പ് സത്വര നടപടി സ്വീകരിച്ച് വരുന്നതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു. സുനുവിന്റെ ബന്ധുക്കള്‍ ബിജെപി നേതൃത്വത്തെ സമീപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മുന്‍ പ്രസിഡന്റ് വി. മുരളീധരനും, കേന്ദ്രമന്ത്രി സുഷമാസ്വരാജുമായി ബന്ധപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ലിബിയയിലെ എംബസിയുമായി വിദേശ കാര്യമന്ത്രാലയം ബന്ധപ്പെടുകയും മൃതശരീരം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായി സുഷമാ സ്വരാജ് തന്നെ സുനുവിന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. ബിജെപി ജില്ലാ നേതൃത്വം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങള്‍ വിലയിരുത്തി വരുകയാണ്.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, വൈസ് പ്രസിഡന്റ് ടി.എ. ഹരികൃഷ്ണന്, രാജേഷ് കുര്യനാട്, പി.പി. രാജേഷ്, ജയകൃഷ്ണന്, മണിയന് താമരക്കാട്, അരുണ്‍, ദീപു തുടങ്ങിയവര്‍ വിപിന്റെ ഭവനം സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: