കോട്ടയം: കോട്ടയം നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. എം.എസ്. കരുണാകരന് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ഇന്നലെ രാവിലെ പതിവ് ചിട്ടകള്‍ക്ക് ശേഷം ശ്രീരംഗം ഓഡിറ്റോറിയത്തില്‍ നടന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ബിജെപി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ടി.എന്‍.ഹരി, നിയോജക മണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ്, ജനറല്‍ സെക്രട്ടറിമാരായ ബിനു ആര് വാര്യര്‍, പി.ജെ. ഹരികുമാര്‍ എന്നിവരോടൊപ്പം എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് എ.ജി. തങ്കപ്പനെ വസതിയില്‍ സന്ദര്‍ശിച്ചു. നാളെ അഡ്വ.എം.എസ് കരുണാകരന് സംഘ വിവിധ ക്ഷേത്ര സംഘടനകളുടെ മുന്‍കാല പ്രവര്‍ത്തകരെയും വിവിധ മത സാമുദായിക നേതാക്കളേയും സന്ദര്‍ശിക്കും.
എം.എസ്. കരുണാകരന്റെ പ്രചാരണത്തിനായി ചുമരെഴുത്തുകള്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തിനകം ഫഌക്സ് ബോര്‍ഡുകളും നിയോജക മണ്ഡലത്തില്‍ വ്യാപകമായി സ്ഥാപിക്കുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അറിയിച്ചു. ഇപ്പോള്‍ ബിജെപി സ്വന്തം നിലയ്ക്ക് ബൂത്ത്തലം വരെ തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഭവനങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഭാഗമായി സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. ഷാളും ഹരിത കുങ്കുമ നിറത്തില്‍ താമര ആലേഖനം ചെയ്ത തൊപ്പിയും സാധാരണയായി നരേന്ദ്ര മോദിയുടെ കോട്ടില്‍ കാണറുള്ള താമരയുടെ ബാഡ്ജും ധരിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഭവന സന്ദര്‍ശനം നിയോജക മണ്ഡലത്തില്‍ വന്‍ ആവേശമാണ് സൃഷ്ടിച്ചത്. ഏതാനും ദിവസങ്ങള്‍ക്കകം ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ യുടെ ഘടക കക്ഷികളായ ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം തുടങ്ങിയ കക്ഷികളുടെ പ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തി ഇലക്ഷന് മനേജ്മെന്റ് കമ്മറ്റികള്‍ വിപുലപ്പെടുത്തും. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ എന്‍ഡിഎയുടെ നേതൃത്വത്തിലായിരിക്കും നടക്കുന്നത്.
എബിവിപിയിലൂടെ 1974 കാലഘട്ടത്തില്‍ കോട്ടയത്ത് പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ അഡ്വ. എം.എസ്. കരുണാകരന് നിയോജക മണ്ഡലത്തില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ്. ആര്‍എസ്എസ്, അഭിഭാഷക പരിഷത്ത് തുടങ്ങിയ സംഘടനകളുടെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ബിഎംഎസിന്റെ സംസ്ഥാന പ്രസിഡന്റായും ചുമതല വഹിച്ചിട്ടുണ്ട്. ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് മെമ്പര്‍ റബ്ബര്‍ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള 2015 മുതല്‍ കേന്ദ്രതൊഴില്‍ വകുപ്പ് മന്ത്രി അദ്ധ്യക്ഷനായുള്ള പ്ലാന്റേഷന് ലേബര്‍ ബോര്‍ഡില്‍ അംഗമായി സേവനമനുഷ്ടിച്ച് വരുകയാണ്. ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് സ്കൂളില്‍ നിന്നും പ്രഥമിക വിദ്യാഭ്യാസം നേടിയ എംഎസ് കരുണാകരന് ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും, തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. മറ്റക്കര മഞ്ഞാമറ്റത്ത് വി.എന്‍. ശിവശങ്കരന്നായരുടേയും ലക്ഷ്മിയമ്മയുടേയും മകനാണ്. സുധാ .ബി ഭാര്യയും. അഡ്വ. ആര്യ.കെ. അജീഷ്, ഹരിശങ്കര്‍ എന്നിവര്‍മക്കളും , അഡ്വ. അജീഷ് മരുമകനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: