തിരുവനന്തപുരം: കൂടിയാട്ടം നങ്ങ്യാര്‍ക്കൂത്ത് വേദികളില്‍ മാര്ഗിസതിയോളം അഭിനയ ചാരുത തികഞ്ഞ ഒരു കലാകാരി ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. ഭാഷയേയും സംസ്കാരത്തേയും വളര്‍ത്തിയ കലാകാരിയെ’ രംഗശ്രീ’ എന്ന പുസ്തകത്തിലൂടെ ആദരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ വി.എസ്. രാജേഷ് രചിച്ച് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച മാര്‍ഗി സതിയുടെ ജീവിതകഥ ‘രംഗശ്രീ’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടിയാട്ടത്തെ കുറിച്ച് വളരെ ആഴത്തില്‍ പഠിക്കുകയും നങ്ങ്യാര്‍കൂത്തില്‍ രണ്ടു മൂന്ന് കൃതികള്‍ എഴുതി ചിട്ടപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്ത മാര്‍ഗി സതി ഒരു അത്ഭുതമായിരുന്ന എന്നും അടൂര്‍ പറഞ്ഞു. പുസ്തകത്തിന്റെ ആദ്യപ്രതി അടൂരില്‍ നിന്നും മാര്‍ഗി സതിയുടെ മാതുലനും കഥകളി ആചാര്യനുമായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി സ്വീകരിച്ചു. ചടങ്ങില്‍ സൂര്യ കൃഷ്ണമൂര്‍ത്തി, സംവിധായകന് എം.പി. സുകുമാരന്‍നായര്‍, കഥാകൃത്ത് ബി. മുരളി, പ്രസ്ക്ലബ് പ്രസിഡന്റ് ആര്. അജിത്കുമാര്‍, ജയ്ഹിന്ദ് ടി.വി ചീഫ് എഡിറ്റര്‍ കെ.പി. മോഹനന്, മാതൃഭൂമി ബ്യൂറോ ചീഫ് ജി. ശേഖരന് നായര്‍, ദേശാഭിമാനി രാഷ്ട്രീയ ലേഖകന്‍ ആര്.എസ്. ബാബു ,വി.എസ്. രാജേഷ്, മഞ്ചു വെള്ളായണി സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി എസ്.എല്‍. ശ്യാം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: