പുനലൂര്‍: കിഴക്കന്‍ വനമേഖലയില്‍ കാട്ടുതീ വ്യാപകമാകുന്നു. എല്ലാ വര്‍ഷവും ഉണ്ടാകുന്ന കാട്ടുതീയില്‍ കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. കാട്ടില്‍ വീണുകിടക്കുന്ന തടികളും അപൂര്‍വയിനം സസ്യങ്ങളും ജീവജാലങ്ങളും ഈ കാട്ടുതീയില്‍ ഇല്ലാതാകുന്നു. കാട്ടുതീയില്പ്പെടുന്ന വൃക്ഷങ്ങള്‍ പില്ക്കാലത്ത് ഉണങ്ങി കടപുഴകി വീഴുകയാണ്.
അതേ സമയം വര്‍ഷങ്ങളായുണ്ടാകുന്ന കാട്ടുതീയെപ്പറ്റിയുള്ള അന്വേഷണം നടക്കാറില്ല. ഇത് എങ്ങനെ ഉണ്ടാകുന്നുവെന്ന് ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഓരോ വര്‍ഷവും കത്തുന്ന വനപ്രദേശത്തിന്റെ വ്യാപ്തിയും വര്‍ദ്ധിച്ചുവരുകയാണ്. എന്നാല്‍ ഇതിന് പിന്നില്‍ കരിശേഖരണത്തിനും മറ്റുമായി വന്മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്.
എന്നാല്‍ കാട്ടു തീ സൃഷ്ടിക്കുന്നതിന് പിന്നിലും ഈ സംഘത്തിന് ബന്ധമുണ്ട്. ഇത്തരത്തില്‍ വന നശീകരണം നടത്തുമ്പോഴും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും സ്വാഭാവിക കാട്ടുതീയെന്ന് രേഖപ്പെടുത്തി ഇതിനെ നിസാരവത്ക്കരിക്കുന്നുവെന്നുള്ള ആരോപണവും ശക്തമാണ്.
ഇന്ന് മാര്‍ക്കറ്റില്‍ ഒരു പാട്ട കരിക്ക് 250 മുതല്‍ 350 രൂപവരെയാണ് വില. സമീപ പ്രദേശങ്ങളില്‍ കരി എത്തിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ കാട്ടുതീയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താമെന്നിരിക്കെ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുമുള്ള നടപടിയും ഉണ്ടാകാറില്ല. കരി സംഘവും അധികൃതരും തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: