ഇസ്ലാമബാദ്: ഈസ്റ്റര്‍ ദിനത്തില്‍ പാക്കിസ്ഥാനിലെ പാര്‍ക്കില്‍ നടന്ന സ്ഫോടനം ക്രൈസ്തവരെ ലക്ഷ്യമിട്ടായിരുന്നുവെന്നു ഭീകരസംഘടനയായ ജമാത് ഉള് അഹ്രാര്‍. താലിബാനില്‍ നിന്നു വിഘടിച്ചു പോയ വിഭാഗമാണു ജമാത് ഉള് അഹ്രാര്‍. തങ്ങളുടെ ചാവേര്‍ ക്രൈസ്തവരെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയതെന്ന് സംഘടന വക്താവ് അഹ്സനുള്ള അഹ്സാന് പറഞ്ഞു.
ആക്രമണത്തില്‍ 65 പേര് മരിക്കുകയും 300 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി ലഹോര്‍ റെസ്ക്യു അഡ്മിനിസ്ട്രേഷന് വക്താവ് ഷഹബാസ് ഷരീഫ് പറഞ്ഞു. ലാഹോറിലെ സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
നഗരത്തിലെ സ്കൂളുകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിരിക്കുകയാണ്. ഇന്റലിജന്‍സ് വിഭാഗങ്ങളുടെ യോഗം കരസേനാ മേധാവി റഹീല്‍ ഷരീഫിന്റെ നേതൃത്വത്തില്‍ നടന്നു. അക്രമത്തെ അപലപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: