റോത്തക്ക്: ജാട്ട് സമുദായത്തിന് പ്രത്യേക സംവരണം നല്‍കാനുള്ള ബില്ലിന് ഹരിയാന മന്ത്രിസഭ അംഗീകാരം നല്കി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. വ്യാപക അക്രമവും തീവയ്പും കൊള്ളയുമാണ് പത്ത് ദിവസത്തിലധികം നീണ്ട ജാട്ട് സംവരണ പ്രക്ഷോഭത്തില്‍ അരങ്ങേറിയത്.
ഈ നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതു വരെ അതിനുള്ള നടപടി ഇല്ലാതിരുന്നതിനാലാണ് വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബില്ലിന് അംഗീകാരം നല്‍കിയത്.
സംവരണ വിഷയത്തില്‍ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി രൂപവത്കരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു കഴിഞ്ഞ മാസത്തെ പ്രക്ഷോഭം അവസാനിപ്പിച്ചത്. ജാട്ട് സംവരണവുമായി ബന്ധപ്പെട്ട് നടന്ന ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് റോത്തക്ക് ജില്ലയെയാണ്.
ഏതാണ്ട് 34,000 കോടിയുടെ നഷ്ടമാണ് റോത്തക്കില്‍ മാത്രം കണക്കാക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: