തിരുവനന്തപുരം: സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കെ.എം മാണി. കേരള കോണ്‍ഗ്രസിന്റെ ചങ്കും കരളുമായി പൂഞ്ഞാറും കുട്ടനാടും വിട്ടു കൊടുക്കണമെന്നാവശ്യം അംഗീകരിക്കില്ലെന്ന് മാണി നേതൃയോഗത്തിന് ശേഷം വ്യക്തമാക്കി. ഒരു സീറ്റെങ്കിലും അധികം കിട്ടിയേ തീരൂവെന്നവാശ്യത്തില് വിട്ടുവീഴ്ച വേണ്ടെന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം ചേര്‍ന്ന കേരള കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു.
നേരത്തെ ഉഭയകക്ഷി ചര്‍ച്ചയില്‍ ഈ ആവശ്യം കോണ്‍ഗ്രസ് തള്ളി. കുട്ടനാടും പുഞ്ഞാറും വച്ചുമാറാമെന്ന കോണ്‍ഗ്രസ് ആവശ്യത്തിന് വഴങ്ങേണ്ടെന്ന് കേരള കോണ്‍ഗ്രസും തീരുമാനിച്ചു. പുഞ്ഞാര്‍ വിട്ടു കൊടുക്കാന്‍ മാണിക്കും കുട്ടനാട് വിടാന്‍ പി.ജെ ജോസഫിനും താല്പര്യമില്ല. ഇനി വ്യാഴാഴ്ചയാണ് ഉഭയ കക്ഷി ചര്‍ച്ച. വിട്ടുവീഴ്ച ചെയ്യാത്ത മാണിയോട് സ്വരം കടുപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
കഴിഞ്ഞ തവണത്തെ സീറ്റിന് പോലും മാണിക്ക് അര്‍ഹതയില്ലെന്നാണ് കോണ്‍ഗ്രസിന്റെയും ഇതരഘടകക്ഷികളുടെയും പക്ഷം. അങ്കമാലി ആവശ്യം ആവര്‍ത്തിച്ച ജേക്കബ് വിഭാഗത്തോടും ഇനി വ്യാഴാഴ്ചയാണ് ചര്‍ച്ച. കരുനാഗപ്പള്ളിയില്ലെങ്കില് കുന്ദമംഗലം വേണമെന്നാവശ്യപ്പെടുന്ന ലീഗ് ചടയമംഗലം വേണ്ടെന്ന് കോണ്‍ഗ്രസിനെ അറിയിച്ചു. നേമത്തിന് പകരം കോവളം വേണമെന്ന് ജെ.ഡി.യുവും ആവശ്യപ്പെട്ടു. അമ്പലപ്പുഴ ദളിന് നല്കാന് ഏറെക്കുറെ ധാരണയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: