പനാജി: പത്താന്‍കോട് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഭാരതത്തിലെത്തിയ പാക് അന്വേഷണ സംഘത്തിന് പത്താന്‍കോട് വ്യോമസേന താവളം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കേണ്ടത് എന്ഐഎയാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.
ആക്രമണം നടന്ന സ്ഥലം പൂര്‍ണമായും ദേശീയ അന്വേഷണ ഏജന്‍സിയുടെ നിയന്ത്രണത്തിലാണെന്നും അതുകൊണ്ടു തന്നെ ആരൊക്കെ അകത്തുകടക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഏജന്‍സിക്കാണെന്നും പരീക്കര്‍ പറഞ്ഞു.
വ്യോമതാളത്തില് കടക്കുന്നതിന് പാക് സംഘത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ലെന്നും പാക് സംഘത്തിനു മുന്നില്‍ വ്യോമതാവളത്തിലെ പ്രതിരോധ വസ്തുക്കള്‍ പ്രദര്ശിപ്പിക്കരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരീക്കര്‍ അറിയിച്ചു. പ്രതിരോധ മന്ത്രാലയം അനുമതി നല്കിയിട്ടില്ലാത്തതിനാല് ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: