ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ തീരദേശ ഹൈവേയുടെ അവസ്ഥ പരിതാപകരം. ആലപ്പുഴ കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടിയാണ് റോഡ് വെട്ടിപ്പൊളിച്ചത്. ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനു മുമ്പായി റോഡ് വെട്ടിപ്പൊളിക്കുകയായിരുന്നു.
തീരദേശത്തെ റോഡ് വെട്ടിപ്പൊളിച്ചതിനുശേഷം ഒരു വര്‍ഷത്തോളമായി പുനര്‍നിര്‍മ്മിക്കാതെ കിടക്കുകയാണ്. യുഡിസ്മാറ്റുകാര് പണം പൊതുമരാമത്ത് വകുപ്പിന് നല്‍കിയെന്ന് പറയുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റോഡുകള്‍ പുനര്‍ നിര്‍മ്മിച്ചിട്ടില്ല. ചിലഭാഗങ്ങളില്‍ റോഡ് നന്നാക്കുന്നതിന് വര്‍ക്ക് ഏറ്റെടുത്തിട്ടുള്ള കരാറുകാര്‍ സമയബന്ധിതമായി പണി പൂര്ത്തീകരിക്കുന്നതുമില്ല.
പലതവണ നിവേദനം നല്‍കിയിട്ടും യാതൊരു പ്രയോജനവും ഇല്ലാത്ത സ്ഥിതിയാണ്. അതിനാല്‍ തീരദേശത്തെ ബസ് സര്‍വ്വീസ് പുന:രാരംഭിക്കാനും കഴിഞ്ഞിട്ടില്ല. ദേശീയ പാതയില്‍ തടസ്സം നേരിട്ടാല്‍ യാത്രക്കാര്‍ക്ക് കടന്നുപോകുന്നതിനുള്ള ഒരു സമാന്തര പാതകൂടിയാണിത്.
നിരവധി മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ മേഖലയ്ക്കും വളരെ പ്രയോജനം ചെയ്ത ഈ റോഡ് ഇന്ന് സഞ്ചാര യോഗ്യമല്ലാത്ത സ്ഥിതിയാണ്. കരാര്‍ ഏറ്റെടുത്തിട്ടും കൃത്യസമയത്ത് പണി പൂര്‍ത്തീകരിക്കാത്തവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുവാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: