കൊച്ചി:സോളാര്‍ കമ്മിഷന് മുമ്പാകെ സരിത നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരെ കേസെടുക്കാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവു തടഞ്ഞ നടപടി ഹൈക്കോടതി രണ്ടു മാസത്തേക്കു നീട്ടി.
വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മുഖ്യമന്ത്രിയും മന്ത്രി ആര്യാടനും നല്കിയ റിവിഷന്‍ ഹര്‍ജിയില്‍ ജസ്റ്റീസ് പി.ഡി. രാജന്റേതാണ് ഇടക്കാല ഉത്തരവ്. നേരത്തെ ഈ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിജിലന്‍സ് കോടതി ഉത്തരവ് രണ്ടു മാസത്തേക്ക് സിംഗിള്‍ബെഞ്ച് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ കാലാവധി കഴിയുന്ന സാഹചര്യം കണക്കിലെടുത്താണ് സസ്പെന്ഷന് ഉത്തരവിന്റെ കാലാവധി ഇപ്പോള്‍ നീട്ടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: