കാഞ്ഞാര്‍: കുളമാവിനു സമീപത്തെ നാടുകാണി പവലിയന് അധികൃതരുടെ അവഗണയില്‍ വീര്‍പ്പുമുട്ടുന്നു. തൊടുപുഴ പുളിയന്‍ മല സംസ്ഥാന പാതയോരത്തുള്ള നാടുകാണി പവലിയനില്‍ അനേകം വിനോദസഞ്ചാരികളാണ് ദിവസേന എത്തുന്നത്. പവലിയനില്‍ നിന്നുമുള്ള വിദൂര കാഴ്ച ആരേയും ആകര്‍ഷിക്കും. മൂലമറ്റം കാഞ്ഞാര്‍ മലങ്കര ജലാശയം വെളളിയാമറ്റം തുടങ്ങിയ പ്രദേശങ്ങളുടെ കാഴ്ച വ ശ്യ മനോഹരമാണ്. പവലിയന്റെ കോണ്‍ക്രീറ്റ് കെട്ടിടം വേണ്ട വിധം സംരക്ഷിക്കാത്തതിനാല്‍ നാശത്തിന്റെ വക്കിലാണ്.ഇവിടെയുള്ള ഇരുമ്പ് ഗ്രില്ലുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. കെട്ടിടം ആകെ മുഷിഞ്ഞ് ആരും ശ്രദ്ധിക്കാനില്ലാത്ത അവസ്ഥയിലാണ്. കെഎസ്ഇബിക്കാണ് കെട്ടിടത്തിന്റ മേല്‍നോട്ട ചുമതല കേരള ഹൈഡല്‍ ടൂറിസം സംരംഭത്തിലാണ് നാടുകാണി പവലിയനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടെ എത്തുന്നവരില്‍ നിന്നും പവലിയനില്‍ കയറി വിദൂരകാഴ്ചകള്‍ കാണുന്നതിന് ഫീസും ഈടാക്കുന്നുണ്ട്. മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് 5 രൂപയുമാണ് ഫീസ്. ഫീസീടാക്കി കാഴ്ച കാണാന്‍ സൗകര്യം ഒരുക്കുന്നിടത്താണ് അറ്റകുറ്റപണി നടത്താതെ പവലിയനെ നാശത്തിലേക്ക് തള്ളിയിടുന്നത്. സംസ്ഥാന പാതയോരത്തു നിന്നും നൂറ് മീറ്റര്‍ ഉള്ളിലാണ് പവലിയന് സ്ഥിതി ചെയ്യുന്നത്. പ്രധാന പാതയില്‍ നിന്നും പവലിയനിലേക്കുള്ള റോഡ് തകര്‍ന്നു കിടക്കുകയാണ്. വളരെ പ്രയാസപ്പെട്ടാണ് വാഹനങ്ങള്‍ ഇതുവഴി പവലിയനിലേക്ക് എത്തുന്നത്. നാടുകാണി വഴി കടന്നു പോകുന്ന ഭൂരിഭാഗം വിനോദസഞ്ചാരികളും പവലിയന് സന്ദര്‍ശിച്ചാണ് പോകുന്നത്. വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷക കേന്ദ്രമായ നാടുകാണി പവലിയ നോടാണ് അധികൃതരുടെ കുറ്റകരമായ അവഗണന തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: