ഗാന്ധിനഗര്‍: ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ കേന്ദ്രത്തിന് ഒരു വര്‍ഷത്തിനകം കിട്ടിയത് എട്ട് ഗിന്നസ് റെക്കോര്‍ഡുകള്‍. ചരോതര് എഡ്യുക്കേഷന്‍ (സിഇഎസ്) ആണ് എട്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി ലോകത്തിന്റെ തന്നെ ജനശ്രദ്ധയാകര്‍ഷിച്ചത്. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സഹോദരന് വിത്തല്‍ഭായി പട്ടേലാണ് സിഇഎസ് സ്ഥാപിച്ചത്. വിവിധ മേഖകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച പരിപാടികള്‍ക്കാണ് സിഇഎസ് ഇത്രയും ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ നേടിയത്.
ശതവാര്‍ഷികം ആഘോഷിക്കാനിരുക്കുന്ന സിഇഎസ് ഇതിനോടനുബന്ധിച്ച് നൂറോളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് സിഇഎസ് പ്രവര്‍ത്തനങ്ങളില്‍ പ്രമുഖനും ചെയര്‍മാനുമായ നീരവ് പട്ടേല്‍ പറഞ്ഞു.
പാഠ്യ-പാഠ്യാനുബന്ധ പരിപാടികളുടെ പേരിലാണ് അവാര്‍ഡുകള്‍. 3832 പെരെ ഒരേ സമയം പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ്സും, 3824 പേരെ ഉള്‍പ്പെടുത്തി സുഡോക്കു മത്സരം സംഘടിപ്പിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ സിഇഎസിനെ എട്ട് ഗിന്നസ് ലോക റെക്കോര്‍ഡുകളില്‍ കയറ്റി. ഇതുകൂടാതെ 1200 വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് കൈയില്‍ മെഹന്തിയിട്ടതും, 500 പേര് പരസ്പരം ടിഷര്ട്ടില് ഒപ്പുവെയ്ക്കല് നടത്തിയതും സമ്മാനാര്‍ഹമായി.
വിവിധ വര്‍ണ്ണത്തിലായി ലോകത്തിലെ എറ്റവും വലിയ പട്ടം നിര്‍മ്മിച്ച് പറത്തിയതുള്പ്പടെയാണ് സിഇഎസ് ഗിന്നസ് റെക്കോര്‍ഡ് ആദ്യം നേടിയത്. 14,000 പട്ടങ്ങള്‍ ഉപയോഗിച്ച് 1360.19 മീറ്റര്‍ നീളത്തിലാണ് ഇത് നിര്‍മ്മിച്ചത്. ലോകസമാധാനത്തിനം പ്രോത്സാഹിപ്പിക്കാന്‍, 60 പേരുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ രാത്രി ഒമ്പതുവരെ പത്തോളം ശ്രമങ്ങള്‍ക്കുശേഷമാണ് പട്ടം പറത്താനായത്.
നാല് വിവിധ കാമ്പസുകളിലായി 12 സ്കൂളുകളിലും 13 കോളേജുകളും സിഇഎസിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ധവളവിപ്ലവത്തിന്റെ പേരില്‍ എറെ ശ്രദ്ധയാകര്ഷിച്ചയിടത്താണ് സിഇഎസ് സ്ഥിതി ചെയ്യുന്നത്. പരിസ്ഥിതിക്ക് നാശനം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കെതിരെ യുഎന്നുമായി സഹകരിച്ച് ഭാരതത്തിലും നേപ്പാളിലും നിരവധി ബോധവത്കരണ പദ്ധതികളും ഈ വിദ്യാഭ്യാസ സ്ഥാപനം സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: