മൂവാറ്റുപുഴ: അനധികൃത മദ്യനിര്മ്മാണകേന്ദ്രത്തില് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ റെയ്ഡില്‍ വ്യാജമദ്യവും സ്പിരിറ്റും പിടികൂടി. 1200ലിറ്റര്‍ വിദേശമദ്യവും 200ലിറ്റര്‍ സ്പിരിറ്റുമാണ് ഇവിടെനിന്നും കണ്ടെത്തിയിരിക്കുന്നത്. നടത്തിപ്പുക്കാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വീട്ടുടമസ്ഥന് ഏനാനല്ലൂര്‍ വാണിയംപുത്തന്പുര വീട്ടില്‍ അരുണ്‍(33), പാലക്കാട് പട്ടാമ്പി കരിക്കനാട് തെക്കേത്ത് വീട്ടില്‍ ശ്രീകുമാര്‍(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആയവന പഞ്ചായത്തിലെ ഏനാനല്ലൂര്‍ വെട്ടുകല്ലുപടിയില് റബ്ബര്‍തോട്ടത്തിലുള്ള വീട്ടിലാണ് അത്യാധുനിക സൗകര്യങ്ങളോടെ വിദേശ മദ്യനിര്‍മ്മാണം നടത്തിയിരുന്നത്. പാലക്കാട് നിന്നെത്തിയ എക്സൈസ് ഓഫീസര്‍ പി.കെ. സതീഷിന്റെ നേതൃത്വത്തിലുള്ള സെപ്ഷ്യല്‍ എക്സൈസ് സ്ക്വാഡും മൂവാറ്റുപുഴയിലെ എക്സൈസ് സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് മദ്യനിര്‍മ്മാണകേന്ദ്രം കണ്ടെത്തിയത്. മദ്യം പരിശോധിക്കുന്നതിനുള്ള ആല്ക്കഹോള്മീറ്റര്, നിറയ്ക്കാനുള്ള കുപ്പികള്‍, സ്റ്റിക്കര്‍, മദ്യം നിറച്ചശേഷം സീല്‍ചെയ്യുന്ന മെഷീന് എന്നിവയുള്‍പ്പെടെ പിടിച്ചെടുത്തു. വീടിനോട് ചേര്‍ന്നുള്ള ചെറിയ കെട്ടിടത്തിലാണ് നിര്‍മ്മാണം കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
നിറച്ച മദ്യങ്ങളെല്ലാം പ്ലാസ്റ്റിക് ചാക്കിലാക്കി പായ്ക്ക്ചെയ്ത് വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനായി തയ്യാറാക്കിവെച്ചിരുന്നവയും കൊണ്ടുപോകുന്നതിനുള്ള പിക്ക്അപ്പ് വാനും കാറും എക്സൈസ് സംഘം കസ്റ്റഡയിലെടുത്തു.
സ്പെഷ്യല്‍ ഓഫീസര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍ എ.ഷൗക്കത്തലി, എക്സൈസ് ഇന്റലിജന്‍സ് സ്ക്വാഡ് അംഗങ്ങളായ പി.സുരേഷ്, സി.സെന്തില്‍കുമാര്‍ എന്നിവരും മൂവാറ്റുപുഴ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ റോയി ജെയിംസ്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ സി.ഇ. ഉസ്മാന്, പ്രിവന്റീവ് ഓഫീസര്‍മാരായ എസ്.സുരേഷ്കുമാര്‍, ഇ.കെ. ഹരി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ബി. ലിബു, റ്റി.എല്‍. ഗോപാലകൃഷ്ണന് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: