കൊച്ചി: പെരുമ്പാവൂരില്‍ ശ്രീശങ്കര വിദ്യാപീഠം കോളേജിന് സമീപം വിദ്യാര്‍ത്ഥികള്‍ എന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ ക്വട്ടേഷന്‍ സംഘം പിടിയില്‍. പെരുമ്പാവൂര്‍ പള്ളിക്കവല നടപ്പറമ്പില്‍ വീട്ടില്‍ ഫാസില്‍ എന്നുവിളിക്കുന്ന ഫസ്സല്‍(23), കണ്ണൂര്‍, പെരിങ്കരി ദേശത്ത് മലയിലില്‍ വീട്ടില്‍ അമല്‍ കൃഷ്ണന് (20) എന്നിവരാണ് അറസ്റ്റിലായത്.
പെരുമ്പാവൂര്‍ കാവുംപുറം ഭാഗത്ത് താമസിക്കുന്ന മുടിക്കപ്പറമ്പില് വീട്ടില്‍ ഏണസ്റ്റ് ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കൊപ്പം താമസിക്കുന്ന മത്തായി എന്നയാളെയും പെരുമ്പാവൂരില്‍ നിരവധി കേസുകളില്‍ പ്രതിയായവരെയുക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നും 3 കിലോ കഞ്ചാവും 2 ആംപ്യൂളുകള്‍, 14 നൈട്രസെപാം ഗുളികകള്‍, മാരകായുധങ്ങളായ വടിവാളുംകഠാരകളും അള്ളും കണ്ടെടുത്തു.
നാട്ടുകാരുടെ സഹായത്തോടെ എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡാണ് ഐരാപുരത്ത് വീട്ടില്‍നിന്നും സംഘത്തെ പിടികൂടിയത്.
കമ്പം, തേനി ഭാഗത്തുനിന്നും കിലോയ്ക്ക് 10,000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി പെരുമ്പാവൂര്‍ ഭാഗത്ത് കോളേജ്, പോളിടെക്നിക് കേന്ദ്രീകരിച്ച് ചെറുപൊതികളായി വില്‍പ്പന നടത്തുകയാണ് ഇവരുടെ പതിവ്.
കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ബൈക്കും കസ്റ്റഡിയിലെടുത്തുണ്ട്. ഏണസ്റ്റ് നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണ്. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എല്‍. ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ. ജബ്ബാര്‍, അനീഷ് മോഹന്‍, പി.കെ. ബാലകൃഷ്ണന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, സുരേഷ് ബാബു, സാജന് പോള്‍, എ.എം. കൃഷ്ണകുമാര്‍, ഷംസുദ്ദീന്, ടി.എന്‍. ശശി, ടി.ഡി. ജോസ്, സുനീഷ് കുമാര്‍, വിപിന്‍ ബാബു, പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: