00
പനങ്ങാട്: നാടകം ഒരിക്കലും മരിക്കുന്നില്ലെന്നും നമ്മുടെ ജീവിതത്തിലുളളതാണ് നാടകമെന്നും സിനിമ തിരക്കഥാകൃത്ത് ജോണ്‍ പോള്‍. ലോകനാടക ദിനത്തോടനുബന്ധിച്ച് ശ്രുതി പനങ്ങാടും പിജെ.ആന്റണി മെമ്മോറിയല്‍ ഫൗണ്ടേഷന് കൊച്ചിയും സംയുക്തമായി സംഘടിപ്പിച്ച നാടക സംവാദവും പൂര്‍വ്വ കാല നാടക പ്രവര്‍ത്തകരെ ആദരിക്കലും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയയിരുന്നു അദ്ദേഹം. നാടകം രാഷ്ട്രീയത്തെയോ രാഷ്ട്രീയം നാടകത്തേയോ സ്വാധീനിക്കുന്നുണ്ടോ എന്ന ചോദ്യം നിലനില്‍ക്കേ തന്നെ തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം കണ്ടിട്ടല്ല കേരളത്തില്‍ കമ്മൂണിസ്റ്റുകാര് ഉണ്ടായതെന്ന് ജോള് പോള്‍ പറഞ്ഞു. സിനിമയിലെ നല്ല നടന്മാരൊക്കെ നാടകത്തില്‍ നിന്നും വന്നവരാണെന്ന് ജോള് പോള്‍ കൂട്ടിച്ചേര്‍ത്തു. പ്രൊഫഷണല്‍ നാടകവേദി ഇന്ന് സ്ഥിരം വേദി കൊടുക്കുന്ന ചില അമ്പല കമ്മറ്റിക്കാരുടേയും, പെരുന്നാള്‍ കമ്മറ്റിക്കാരുടേയും ചിട്ട വട്ടങ്ങള്‍ പ്രകാരം ആടുവാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്.
ജോണ്‍ ഫെര്‍ണാണ്ടസ്, ഉണ്ണിപൂണിത്തുറ, എ.ആര്.രതീശന്, മണിയപ്പന് ആറന്മുള, മോഹന്‍ വെമ്പുഴശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. നാടക രംഗത്ത്, അഭിനയം, ഗാന രചന, സംവിധാനം, സംഗീതം പിന്നണി, മേക്കപ്പ് തുടങ്ങിയ രംഗങ്ങളിലെ മുന്‍ കാല പ്രവര്‍ത്തകരായിരുന്ന, കെ.ബി. ബാലകൃഷ്ണനാചാരി, പി.കെ. രാജന്, കെ.ജി. വിജയന്, പി.കെ. അരവിന്ദന് പോളക്കുളത്തില്‍, കെ. രാജന്, ഇ.ജി. സുഗുണാനന്ദന്‍, കെ.കെ.ആര്. നാഥ്, കെ. തിട്ടയില്‍, സതീര്‍ത്ഥന്‍, തുടങ്ങി 30 ഓളം പേരെ ആദരിച്ചു.
തുടര്‍ന്ന് ശൃുതി പനങ്ങാടിന്റെ പ്രവര്‍ത്തകരായ എ.ആര്. രതീശന് രചന, സംവിധാനം നിര്‍വ്വഹിച്ച് പ്രദീപ് പനങ്ങാട് അവതരിപ്പിച്ച കര്ണ്ണന്, ഉള്‍പ്പടെ 4ഏകാംഗ, ഏക പാത്ര നാടകങ്ങളും അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: