നാവായിക്കുളം: നാവായിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ വന്‍ പ്രതിഷേധം. പഞ്ചായത്ത് സ്റ്റാഫിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം നടന്നത്. സ്റ്റാഫിനെതിരായ നടപടിയെതുടര്‍ന്ന് മുഴുവന്‍ ഉദേ്യാഗസ്ഥരും പണിമുടക്കി. സെക്രട്ടറിയുടെ നടപടിയെതുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയ പൊതുജനങ്ങള്‍ ബുദ്ധിമുട്ടിലായി.
കഴിഞ്ഞ കുറേനാളുകളായി സെക്രട്ടറിയും ഉദേ്യാഗസ്ഥരും തമ്മില്‍ ശീതസമരം നടക്കുകയാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ ഫണ്ട് ദുരുപയോഗം, ഓഫീസ് കാബിന് നിര്‍മ്മാണത്തിനിടെ പഞ്ചായത്തിലെ സാധനങ്ങള്‍ വിറ്റതിലെ അഴിമതി, വാഹനം പുതിയതായി എടുത്തതിലെ അഴിമതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിജിലന്‍സ് അനേ്വഷണം നേരിടുന്ന സെക്രട്ടറിയെ പിന്തുണയ്ക്കാത്തതാണ് സെക്രട്ടറിയും ഉദേ്യാഗസ്ഥരും തമ്മിലുള്ള ശീതസമരത്തിന് കാരണം.
കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ ജോലിക്ക് എത്തിയ ഉ്യോഗസ്ഥനെ പുറത്താക്കുകയായിരുന്നു. ഉദേ്യാഗസ്ഥനെ പുറത്താക്കാന്‍ പ്രസിഡന്റിനോ സെക്രട്ടറിക്കോ അധികാരമില്ല. പഞ്ചാത്ത് കമ്മറ്റിയുടെ അംഗീകാരവും ഇല്ലാതെയാണ് സെക്രട്ടറി നടപടി എടുത്തത്. തുടര്‍ന്ന് നടന്ന ഉപരോധസമരത്തിന് ബിജെപി മെമ്പര്‍മാരായ സുനിത പി, ദീപ എന്നിവര്‍ നേതൃത്വം നല്കി. ബിജെപി നേതാക്കളായ പൈവേലിക്കോണം ബിജു, നാവായിക്കുളം അശോകന്, സജി ഇലങ്കം, രാജീവ് മുല്ലനല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ഉദേ്യാഗസ്ഥര്‍ക്ക് നേരെയുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിക്ക് എതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: