കോഴിക്കോട്: ഏപ്രില്‍ ആറിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ധര്‍മരക്ഷാ സംഗമത്തിന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്തു. വെളളിമാട്കുന്ന് മാതാ അമൃതാനന്ദമയി മഠത്തില്‍ ചേര്‍ന്ന സ്വാഗതസംഘം ഭാരവാഹികളുടെ യോഗത്തില്‍ ബ്രഹ്മചാരി വിവേകാമൃത ചൈതന്യ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ചിദാനന്ദപുരി, ബ്രഹ്മചാരി മുകുന്ദ ചൈതന്യ, സ്വാമി ആപ്തലോകാനന്ദ, സ്വാമി വിശ്വരൂപാനന്ദ സരസ്വതി, എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലാതല സ്വാഗത സംഘ ജനറല്‍ സെക്രട്ടറിമാര്‍ ജില്ലകളിലെ പ്രവര്‍ത്തനവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, സ്വാഗതസംഘം ജന. കണ്‍വീനര്‍ പട്ടയില്‍ പ്രഭാകരന്, ഗിരീഷ് തേവള്ളി, തുടങ്ങിയവര്‍ സംസാരിച്ചു. ഏപ്രില്‍ ആറിന് മൂന്നുമണിക്ക് കോഴിക്കോട് കടപ്പുറത്താണ് ധര്‍മരക്ഷാ സംഗമം വിവിധ ആശ്രമങ്ങളുടെയും ആദ്ധ്യാത്മിക സംഘടനകളുടെയും സാമുദായിക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ധര്‍മ രക്ഷാ സംഗമം. സംഗമത്തിന്റെ മുന്നോടിയായി മാര്‍ച്ച് 31 ന് നടക്കുന്ന കൂട്ടയോട്ടം ശ്രീകണ്ഠേശ്വര ക്ഷേത്ര പരിസരത്ത് ആരംഭിച്ച് മുതലക്കുളത്ത് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: