കുന്നത്തൂര്‍: ലോക്കല്‍ മണ്ഡലം കമ്മിറ്റികളുടെ നിര്‍ദ്ദേശംതള്ളി സംസ്ഥാന നേതൃത്വം കുന്നത്തൂരിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ ആര്‍എസ്പിയിലെ പ്രബല വിഭാഗത്തില്‍ അസംതൃപ്തി. ശാസ്താംകോട്ട ലോക്കല്‍ കമ്മിറ്റിയും കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റിയും ബൈജു പെരുവിലക്കരക്കായി ശക്തമായി രംഗത്തെത്തിയെങ്കിലും അത് തള്ളികൊണ്ടാണ് കോവൂര്‍കുഞ്ഞുമോന്റെ ബന്ധു കൂടിയായ ഉല്ലാസ് കോവൂരിന്റെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചത്. ഇതില്‍ അണികള്‍ അമര്‍ഷത്തിലാണ്.
പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിക്കെതിരെ ഇന്നലെ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
ആര്‍എസ്പിയുടെ ആനുകൂല്യങ്ങള്‍ ഒരു കുടുംബത്തിന് മാത്രമോ? കുന്നത്തൂരില്‍ ആര്‍എസ്പിക്ക് കഴിവുള്ളവരില്ലെ? കഴിവുള്ളവരെ പരിഗണിക്കുക? എന്നിങ്ങനെയാണ് പോസ്റ്ററുകളിലേ ഉള്ളടക്കം. അതേസമയം കോവൂര്‍ ഉല്ലാസിന്റെ സ്ഥാനാര്‍ത്ഥിത്വം പുനപരിശോധിക്കണമെന്ന ആവശ്യം ശക്തമായി പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്.
പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഉല്ലാസിന്റെ ഭാര്യക്ക് ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് സ്ഥാനം ലഭിച്ചതിനാല്‍ സീറ്റ് മറ്റാര്‍ക്കെങ്കിലും നല്‍കണമെന്നാതായിരുന്നു ഇവര്‍ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ക്ക് മുന്നില്‍ ഉല്ലാസിനെതിരെ ആയുധമാക്കിയത്.
മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയതിലും അണികളില്‍ അമര്‍ഷം പുകയുകയാണ്. എന്നാല്‍ പാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥിക്കുമെതിരെ ഉയര്‍ന്ന പോസ്റ്ററുകള്‍ നശിപ്പിക്കുവാന്‍ അണികള്‍ ആരും തന്നെ രംഗത്ത് ഇറങ്ങാത്തത് വിഭാഗീയത ശരിവയ്ക്കുകയാണ്. മുതുപിലക്കാട് നിന്നും മണ്ഡലം കമ്മിറ്റിയംഗം ഉള്‍പ്പടെയുള്ളവര്‍ കുഞ്ഞുമോന്റെ പാര്‍ട്ടിയിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്നും അണികള്‍ തന്നെ വ്യക്തമാക്കുന്നു.
ശാസ്താംകോട്ട ലോക്കല്‍ കമ്മിറ്റി അംഗങ്ങളില്‍ ഭൂരി’ാഗവും മണ്ഡലം കമ്മിറ്റിയില്‍ പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: