ചവറ: ആര്‍എസ്എസ് പ്രവര്ത്തകന് നേരെ സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ആക്രമണം. ചവറ കോതാടിശേരില് വീട്ടില്‍ കൃഷ്നുണ്ണിക്ക് നേരെയാണ് കഴിഞ്ഞ ദിവസം സിപിഎം അക്രമമുണ്ടായത്.
മാരകായുധങ്ങളുമായി പ്രകടനം നടത്തിവന്ന സിപിഎം ഗുണ്ടകള്‍ മുക്കത്തോട് സ്കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടു നിന്നവരെ കല്ലെറിഞ്ഞ് ഓടിച്ചു. കല്ലേറില്‍ വീണ കൃഷ്ണനുണ്ണിയെ പിന്നീട് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകയറി അക്രമം നടത്തിയവര്‍ തന്നെയാണ് കൃഷ്ണനുണ്ണിയെ ആക്രമിച്ചത്. അക്രമികളെ അറസ്റ്റ് ചെയ്യാത്തതാണ് വീണ്ടും അക്രമം ഉണ്ടാവാന്‍ കാരണം. പ്രതികള്‍ പോലീസ് നിരീക്ഷണത്തിലാണെന്ന് ചവറ പോലീസ് അറിയിച്ചു. ചവറ ബസ് സ്റ്റാന്റില്‍ നടന്ന പ്രതിഷേധ യോഗം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഗോപന് ഉദ്ഘാടനം ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെ ചവറയില്‍ തുടര്‍ച്ചയായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തുന്ന അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഭരണിക്കാവ് രാജന്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് കല്ലേക്കുളം രാജന്, വള്ളിക്കീഴ് രാജേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: