കൊട്ടാരക്കര: ജീവനക്കാരെ കുറിച്ച് ആക്ഷേപം ശക്തമാകുന്നതിനിടയില്‍ കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. ഏജന്റുമാരുടെ സഹായമില്ലാതെ ഓഫിസില്‍ എത്തുന്നവരുടെ ആവശ്യങ്ങള്‍ അകാരണമായ കാലതാമസം വരുത്തുന്ന തായും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് മനപൂര്‍വ്വം വൈകിക്കുന്നതായും ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരോട് അപമര്യാദയായി പെരുമാറുന്നതായും വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. അഴിമതിയോ, വലിയ ക്രമക്കേടുകളോ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ വൈകിക്കുന്നുവെന്ന പരാതിയില്‍ കഴമ്പുള്ളതായി അന്വേഷണസംഘം കണ്ടെത്തി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ ഉന്നതഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഓഫീസിലെത്തുന്നവരോട് ചില ഉദ്യോഗസ്ഥര്‍ കയര്‍ത്തുസംസാരിക്കുകയും മാന്യതയില്ലാതെ പെരുമാറുകയും ചെയ്യുന്നതായി മുമ്പും പരാതി ഉയര്‍ന്നിരുന്നു. മാനുഷിക പരിഗണന കാട്ടാതെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ നിസാര കാരണങ്ങളുടെ പേരില്‍ ദിവസങ്ങളോളം താമസിപ്പിക്കുകയും ഏജന്റുമാരുടെ സഹായത്തോടെ എത്തുന്ന അപേക്ഷകളില്‍ വേഗത്തില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നതായി നേരത്തെയും ആരോപണമുണ്ടായിരുന്നു. വിജിലന്‍സ് സിഐ വി.ആര്.രവികുമാര്‍, തഹസില്‍ദാര്‍ വേണുഗോപാല്‍, എസ്ഐ ശിവപ്രസാദ്, നജീം, എഡിസണ്, സക്കീര്‍ ഹുസൈന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: