കൊച്ചി: തിരുവനന്തപുരം നെയ്യാറ്റിന്‍കര വര്‍ഗീസ് വധക്കേസിലെ പ്രതികളായ സിവില്‍ പോലീസ് ഓഫീസറെയും, സൈനികനേയും ഹൈക്കോടതി കുറ്റവിമുക്തരാക്കി. കേസിലെ ഒന്നാംപ്രതിയും സിവില്‍ പോലീസ് ഓഫീസറുമായ വിജയകുമാര്‍, രണ്ടാം പ്രതിയും വിജയകുമാറിന്റെ ബന്ധുവുമായ സൈനികന് സുരേഷ് കുമാര്‍ എന്നിവരുടെ ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇവരുടെ വാദം പരിഗണിച്ച കോടതി പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ സംശയാതീതമായ തെളിയിക്കാനായില്ലെന്നു വിലയിരുത്തി അപ്പീല്‍ അനുവദിക്കുകയായിരുന്നു.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തു പ്രതികള്‍ നല്കിയ അപ്പീലിലാണ് ജസ്റ്റീസ് പി. ഭാവദാസന്, ജസ്റ്റീസ് രാജാ വിജയരാഘവന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. 2004 ജൂണ്‍ 22നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്നു വര്‍ഗീസിനെ മൂന്നാംപ്രതി ഷീലയുടെ വിട്ടിലേയക്ക് കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊന്നുവെന്നായിരുന്നു പ്രോസിക്യൂഷന് കേസ്.
വര്‍ഗീസിനു ഒന്നാംപ്രതി വിജയന് നല്‍കേണ്ടിയിരുന്ന ഒന്നര ലക്ഷം രൂപ കൊടുക്കാതിരിക്കാന്‍ വേണ്ടി കൊലപാതകം നടത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷന് കണ്ടെത്തിയിരുന്നു. ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും കുറ്റവാളികളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് െ്രെകംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തത്. സാക്ഷി മൊഴികളിലും, തെളിവുകളിലും വൈരുദ്ധ്യമുണ്ടെന്ന അപ്പീലിലെ വാദം അംഗീകരിച്ചാണ് ഡിവിഷന്‍ബെഞ്ചിന്റെ ഇപ്പോഴത്തെ തീരുമാനം. പ്രതികള്‍ക്ക് വേണ്ടി അഡ്വ. ബി. രാമന്‍പിള്ള ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: