ചെങ്ങന്നൂര്‍: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം ചതിയുടെയും വഞ്ചനയുടെയും മുഖമുദ്ര ആയിരുന്നെന്ന് ചലച്ചിത്ര താരം സുരേഷ് ഗോപി പറഞ്ഞു. ചെങ്ങന്നൂര്‍ നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചതിയും വഞ്ചചനയും വ്യക്തമാക്കിയ ഭരണത്തിനെ ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഈ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായിട്ടുണ്ട്. ഓരോ നാടകങ്ങള്‍ അരങ്ങേറുമ്പോഴും ഭരിക്കുന്ന പാര്‍ട്ടി ഞങ്ങള്‍ ഇനിയും വഞ്ചിക്കും, ഞങ്ങള്‍ ഇനിയും ജനങ്ങളെ ദ്രോഹിക്കും എന്ന് അവരുടെ ഓരോ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തമാക്കുകയാണ്.
പ്രതികരിച്ചപ്പോഴൊക്കെ വളരെ പുച്ഛത്തോടെയാണ് ഇവര്‍ സമരങ്ങളെ നേരിട്ടത്. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ജനോപകാരപ്രദ പദ്ധതികളുടെ ഫലം ജനങ്ങളിലേക്ക് എത്തരുതെന്ന പേരില്‍ ചിലര്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയും ഇല്ലായ്മ ചെയ്യലിന്റെയും സമര മുറകളാണ് ഇന്ന് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ.പി.എസ് ശ്രീധരന്‍പിള്ള, ബിജെപി മേഖലാ പ്രസിഡന്റ് വെളളിയാകുളം പരമേശ്വരന്, ജില്ലാ പ്രസിഡന്റ് കെ.സോമന്, നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, സംസ്ഥാന സമിതിയംഗം ഡി.വിനോദ്കുമാര്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ഒ.കെ. അനില്‍, സംയോജകന്‍ എ.സി. സുനില്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, സജുകുരുവിള, രമേശ് പേരിശ്ശേരി, പ്രമോദ് കാരയ്ക്കാട്, ഗോപിനാഥന്‍നായര്‍, ജി.ജയദേവ്, അജി.ആര്.നായര്‍, ശ്രീരാജ് ശ്രീവിലാസം, ഗോപന് ചെന്നിത്തല, അഡ്വ. സന്തോഷ്കുമാര്‍, അനു.സി.സേനന്, അഡ്വ.പ്രകാശ് നമ്പൂതിരി, പുഷ്പശശികുമാര്‍, രാജന് കണ്ണാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: