ആലപ്പുഴ: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനു ലഭിച്ച അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ സംസ്ഥാനതലത്തില്‍ ആലപ്പുഴയ്ക്ക് മികവ്. ജില്ലയില്‍ മാര്‍ച്ച് 20 വരെ ലഭിച്ച 32,309 അപേക്ഷകളില്‍ 23,278 എണ്ണത്തില്‍ തീര്‍പ്പുകല്‍പ്പിച്ചു. 9,031 എണ്ണം മാത്രമാണ് തീര്‍പ്പ് കല്പ്പിക്കാന് അവശേഷിക്കുന്നത്. 28 ശതമാനം അപേക്ഷകള്‍ മാത്രമേ പരിഗണിക്കാന്‍ ബാക്കിയുള്ളൂ. ഇതിന്റെ നടപടികള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ആര്. ഗിരിജ പറഞ്ഞു.
കാര്‍ത്തികപ്പള്ളി താലൂക്കില്‍ ലഭിച്ച 8,429 അപേക്ഷകളില്‍ 5,451 എണ്ണം തീര്‍പ്പാക്കി. മാവേലിക്കരയില്‍ ലഭിച്ച 4,076 എണ്ണത്തില്‍ 2,775 എണ്ണവും കുട്ടനാട്ടില്‍ ലഭിച്ച 2,487 എണ്ണത്തില്‍ 1,794 എണ്ണവും അമ്പലപ്പുഴയില്‍ ലഭിച്ച 7,518 എണ്ണത്തില്‍ 5,444 എണ്ണവും തീര്‍പ്പാക്കി. ചെങ്ങന്നൂരില്‍ ലഭിച്ച 4,233 എണ്ണത്തില്‍ 3,189 എണ്ണവും ചേര്‍ത്തലയില്‍ ലഭിച്ച 5,566 എണ്ണത്തില്‍ 4,625 എണ്ണവും തീര്‍പ്പാക്കി.
ഏപ്രില്‍ 29 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ഏപ്രില്‍ 19 വരെ ചേര്‍ക്കുന്നവര്‍ക്ക് മേയ് 16നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. നിലവില്‍ ജനുവരി 14 അടിസ്ഥാനമാക്കിയുള്ള പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന് പ്രസദ്ധീകരിച്ചിട്ടുണ്ട്.
പേര് ചേര്‍ക്കപ്പെടുന്നവരുടെ പട്ടിക സപ്ലിമെന്ററി പട്ടികയായി പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക ഏപ്രില്‍ 29 ന് കമ്മിഷന്റെ നിര്‍ദ്ദേശാനുസരണം പ്രസിദ്ധീകരിക്കും.
അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ ജില്ലയെ ഏറെ മുന്നിലെത്താന്‍ പരിശ്രമിച്ച ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: