തൊടുപുഴ: തൊടുപുഴയിലും സമീപ പ്രദേശങ്ങളിലുമായി നടത്തിയ റെയ്ഡില്‍ വന്‍ ഹാന്‍സ് ശേഖരം പിടികൂടി. എക്സൈസും പോലിസും രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡില്് 4640 ഹാന്‍സ് പായ്ക്കറ്റ് പിടികൂടി. മൂവാറ്റുപുഴ പെരുമറ്റം മാമ്പഴക്കരയില്‍ ഷാനവാസിനെയാണ്(38) പിടികൂടിയത്.മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴയിലേയ്ക്ക് വില്പ്നയ്ക്കായി ഓട്ടോറിക്ഷയില്‍ കൊണ്ടു പോകുകയായിരുന്ന 4500 പായ്ക്കറ്റ് മുള്ളരിങ്ങാട് ഭാഗത്ത് വച്ച് എക്സൈസ് സംഘമാണ് പിടികൂടിയത്.ഓട്ടോറിക്ഷയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാന്‍സ് പായ്ക്കറ്റുകള്‍. കഴിഞ്ഞ രാത്രി 9 മണിയോടെയാണ് സംഭവം. മൂവാറ്റുപുഴയില്‍ നിന്നും വാങ്ങിയ ഹാന്‍സ് തൊടുപുഴയിലെ കടകളില്‍ വില്‍പ്പനയ്ക്കായി കൊണ്ടു പോകുകയായിരുന്നെന്ന് ഇയാള്‍ എക്സൈസ് സംഘത്തിന് മൊഴി നല്കി.തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസിന്റെ പ്രത്യേക വാഹന പരിശോധനയുടെയുടെ ഭാഗമായി നടത്തിയ പട്രോളിംഗിലാണ് ഇയാള്‍ പിടിയിലാകുന്നത്.ഹാന്‍സ് കടത്താനുപയോഗിച്ച് ഓട്ടോറിക്ഷ കോടതിയില്‍ ഹാജരാക്കി.പച്ചക്കറി ലോറിയില്‍ മംഗലപുരത്തു നിന്നും വിവിധ തവണകളായി മൂവാറ്റുപുഴയിലെത്തിച്ചാണ് ഷാനവാസ് വില്‍പ്പന നടത്തിയിരുന്നതെന്ന് തൊടുപുഴ എക്സൈസ് പറഞ്ഞു.തൊടുപുഴ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ടി ഷിബു, പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍,ആന്റോ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിസാര്‍, ബീനീഷ്,കുമാര്‍,ഷിബിന്‍,ഷിബു ജോസ്,അനുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാത്രികാല പട്രോളിംഗും, വാഹനപരിശോധനയും, കര്‍ശനമാക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ. എ. നെല്‍സണ്‍, എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ. സി. ബൈജു എന്നിവര്‍ അറിയിച്ചു.
അഞ്ചിരിയില്‍ 140 പായ്ക്കറ്റ് ഹാന്‍സുമായി കടയുടമ അറസ്റ്റിലായി. അഞ്ചിരികവല ഭാഗത്ത് സ്റ്റേഷനറി കട നടത്തുന്ന വേലമ്മാക്കുടിയില് അബൂബക്കറിനെയാണ് തൊടുപുഴ ഡിവൈ.എസ്പിയുടെ ഷാഡോ പോലീസ് സംഘം പിടികൂടിയത്. റെയ്ഡില്‍ തൊടുപുഴ എസ്. ഐ അരുണ്‍ നാരായണന്, ഷാഡോ എസ്.ഐ റ്റി.ആര് രാജന്, എഎസ്ഐ വേണു, പോലീസുകാരായ ഉണ്ണിക്കൃഷ്ണന്, ഉബൈദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: