ന്യൂദല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി ബില്‍) അടുത്തമാസം പകുതിയോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ബില്ലിന് അംഗീകാരം നല്‍കുന്നതിനായി കോണ്‍ഗ്രസിനെ കഴിയുന്നത്ര ബോധവത്കരിക്കാന്‍ ശ്രമിക്കും. സ്വകാര്യ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ജെയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്.
ജിഎസ്ടി ബില്ലിന് കഴിഞ്ഞ വര്‍ഷം മെയില്‍ ലോക്സഭ അംഗീകാരം നല്‍കിയതാണ്. അതിനുശേഷം രാജ്യസഭയുടെ അംഗീകാരത്തിനായി ബില്‍ സമര്‍പ്പിച്ചെങ്കിലും ഭൂരിപക്ഷമില്ലാത്തതിനാല്‍ എന്‍ഡിഎ സര്‍ക്കാരിനത് പാസ്സാക്കാനായില്ല.
ബില്ലിന് അംഗീകാരം ലഭിക്കുന്നതോടെ രാജ്യത്തെ ചരക്കു സേവന നികുതി 18 ശതമാനമായി മാറും. ഭരണഘടനാബില്ലില് നികുതി നിരക്ക് എത്രയെന്ന് ഇതുവരെ പ്രതിപാദിച്ചിട്ടില്ലെന്നും ജെയ്റ്റ്ലി അറിയിച്ചു. നിലവിലുള്ള എല്ലാ നികുതികളും ഒരുമിപ്പിക്കുന്ന ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ മുഴുവനും ഒറ്റ വിപണിയാക്കി മാറ്റാന്‍ സാധിക്കും. ഇതോടെ ചരക്കു സേവനങ്ങള്‍ക്ക് ന്യായമായ ഒറ്റ നികുതി നല്കിയാല് മതിയാവും. സാധിക്കുമെങ്കില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ രാജ്യത്തെ 29 സംസ്ഥാനങ്ങളിലും ജിഎസ്ടി നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ബില്‍ പാസ്സാക്കുന്നതുസംബന്ധിച്ച് കോണ്‍ഗ്രസ്സുമായി വീണ്ടും ചര്‍ച്ച നടത്തും. ഏപ്രില്‍ 25ന് ആരംഭിക്കുന്ന ബജറ്റ് സെഷന്റെ രണ്ടാം പകുതിയില്‍ ഇത് അവതരിപ്പിക്കാനാണ് കേന്ദ്ര തീരുമാനം. ബിജെപിയെ എതിര്‍ക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ജിഎസ്ടി ബില്‍ പാസ്സാക്കാനാണ് ആഗ്രഹിക്കുന്നത്. ഇത് നിലവില്‍ വരുന്നതോടെ നികുതി നിരക്ക് ലഘൂകരിക്കാനാവുമെന്നതാണ് ഇതിനു കാരണമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ മാത്രമാണ് ജിഎസ്ടി ബില്‍ നടപ്പിലാക്കാന്‍ സാധിക്കുക. രാജ്യസഭയില്‍ ബില്‍ പാസ്സാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് 242 അംഗങ്ങള്‍ ഉള്ളതില്‍ 162 പേരുടെ പിന്തുണ ആവശ്യമുണ്ട്. നിലവില്‍ 155 അംഗങ്ങളുടെ പിന്തുണയാണ ുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: