എരുമേലി: ഇരുട്ടിലായ സംസ്ഥാന പാതകള്‍ എരുമേലിയുടെ ജനജീവിതത്തിന് ആശങ്ക ഉണര്ത്തുമ്പോഴും സംസ്ഥാന പാതകളില്‍ സിഗ്നല്‍ ബോര്‍ഡുകളോ വഴിവിളക്കുകളോ സ്ഥാപിക്കാതെ അധികൃതരുടെ അനാസ്ഥ തുടരുന്നു.
എരുമേലി- കാഞ്ഞിരപ്പള്ളി, പമ്പാ, റാന്നി, മുണ്ടക്കയം എന്നീ നാലോളം സംസ്ഥാന പാതകളാണ് മരണക്കെണിയൊരുക്കി ജനങ്ങളുടെ ജീവനായി കാത്തിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ എരുമേലി-റാന്നി-പമ്പാ സംസ്ഥാന പാതയില്‍ എരുമേലി മുതല്‍ കനകപ്പലം വരെയുള്ള അഞ്ചു കിലോമീറ്ററിനുള്ളില്‍ ഒരു ഡസനിലധികം വാഹനാപകടങ്ങളാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷന് ജംഗ്ഷനിലു ണ്ടായ അപകടത്തില്‍ ദാരുണമായി മരിച്ച പാടിക്കല്‍ അഫ്സലിന്റെതടക്കം ചെറുതും വലുതുമായ അപകടങ്ങള്‍ വളരെയധികം നടന്നു. എരുമേലി ടൗണിലെത്തുന്ന നാലു സംസ്ഥാന പാതകളിലും പഞ്ചായത്ത് അതിര്‍ത്തി മേഖലവരെ പോലും വേണ്ടത്ര വഴിവിളക്കുകളില്ലാത്താണ് മിക്ക അപകടത്തിനും കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
കരിങ്കല്ലുംമൂഴിയിലെ വീതികുറഞ്ഞ പാലം, പേരൂര്‍ത്തോട് പാലം, കൊരട്ടി പാലം, എംഇഎസ് ജംഗ്ഷനടക്കം അപകടം ക്ഷണിച്ചു വരുത്തുന്ന മേഖലകളില്‍ യാതൊരുവിധ സുരക്ഷാമുന്നൊരുക്കവും നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കായില്ല.
വാഹനാപകടങ്ങളില്‍ ദാരുണമായി മരിക്കുകയും, പലര്‍ക്കും ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളിലും വീടുകളിലുമായി ദുരിതമനുവിക്കുമ്പോഴും അപകടങ്ങള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
സംസ്ഥാന പാതകളിലെ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനും സിഗ്നല്‍ ബോര്‍ഡുകളും, വഴിവിളക്കുകളും സ്ഥാപിക്കാന്‍ അടിയന്തിര നടപടി അധികൃതര്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന പാതയുടെ കട്ടിംഗുകളും അപകടത്തിന് വഴിയൊരുക്കുന്നെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: