കറുകച്ചാല്‍: ശാന്തിപുരത്തിനടുത്ത് എഴിങ്കാലായില് ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള മുടി ചാക്കുകളിലാക്കി റോഡില്‍ തള്ളി. വാഹനങ്ങളും മറ്റും ചാക്കിന്റെ പുറത്തുകൂടി കയറി ഇറങ്ങിയതോടെ മുടി റോഡില്‍ നിരന്നു. രണ്ടു വര്‍ഷം മുമ്പും ഇതേ സ്ഥലത്ത് തന്നെ മുടി ചാക്കുകളില്‍ കെട്ടി ഇട്ടിരുന്നു. ഒരു ഇടവേളക്കുശേഷമാണ് പിന്നെയും ഇത്തരത്തില്‍ മുടി വഴിയില്‍ തള്ളിയത്. ആള് താമസം തീരെയില്ലാത്ത ഈ പ്രദേശത്ത് അറവുമാടുകളുടേയും കോഴി അവശിഷ്ടങ്ങളടേയും മാലിന്യങ്ങള്‍ ചാക്കില്‍കെട്ടി നിക്ഷേപിക്കുന്നത് പതിവാണ്.
ഇത്തരത്തില്‍ ചാക്കു കെട്ടുകള്‍ റോഡില്‍ നിരന്നു കിടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ ദുര്‍ഗന്ധം രൂക്ഷമാണ്. അതിനാല്‍ ഈ പ്രദേശത്തുകൂടി സഞ്ചരിക്കുന്ന യാത്രക്കാര്ദുരിതത്തിലാണ്. ഇത്തരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: