മയാമി: മയാമി ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍നിര താരങ്ങള്‍ക്ക് തോല്‍വി. വനിതകളില്‍ ഒന്നാം നമ്പര്‍ സെറീന വില്യംസ്, രണ്ടാം നമ്പര്‍ അഗ്നീസ്ക റഡ്വാന്‍സ്ക, പുരുഷന്മാരില് ലോക രണ്ടാം നമ്പര്‍ ആന്‍ഡി മുറെ എന്നിവര്‍ക്കാണ് അപ്രതീക്ഷിത തോല്‍വി പിണഞ്ഞത്.
റഷ്യന്‍ താരം സ്വെറ്റ്ലാന കുസ്നെട്സോവയാണ് നാലാം റൗണ്ടില്‍ സെറീനയെ വീഴ്ത്തിയത്,
സ്കോര്‍: 6-7, 6-1, 6-2. മത്സരത്തില്‍ 13 എയ്സുകളും 43 വിന്നറുകളും പായിച്ചെങ്കിലും 55 മനപൂര്‍വമല്ലാത്ത പിഴവുകള്‍ വരുത്തിയതാണ് സെറീനയ്ക്ക് തിരിച്ചടിയായത്. തോല്‍വിയോടെ സെറീനയുടെ ഈ വര്‍ഷത്തെ കിരീട വരള്‍ച്ച തുടരുന്നു. ഇരുപതാം റാങ്കിലുള്ള സ്വിറ്റ്സര്‍ലന്‍ഡിന്റെ ടിമിയ ബാക്സിന്സ്കിയാണ് റഡ്വാന്‍സ്കയെ ഞെട്ടിച്ചത്, സ്കോര്‍: 2-6, 6-4, 6-2.
പുരുഷന്മാരുടെ നാലാം റൗണ്ടില്‍ ലോക ഇരുപത്തിയെട്ടാം നമ്പര്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനോടാണ് മുറെ കീഴടങ്ങിയത്, സ്കോര്‍: 6-7, 6-4, 6-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: