കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസില്‍ സുധാകര-രാമകൃഷ്ണ പോര് വീണ്ടും രൂക്ഷമാകുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വീണ്ടും ഗ്രൂപ്പ് പോരിന് വഴിയൊരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കണ്ണൂര്‍ പയ്യാമ്പലത്തും പരിസരത്തും പി.രാമകൃഷ്ണനെതിരെ ഇന്നലെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സ്വയം ആദര്‍ശധീരത പറഞ്ഞു നടക്കുന്ന പിആറിന്റെ കപട ആദര്‍ശങ്ങളും മണല്‍മാഫിയാ ബന്ധവും പുറത്ത്, വനിതാ മള്‍ട്ടി സൊസൈറ്റിയുടെ മറവില്‍ ബിനാമികളെവെച്ച് പൂഴിക്കച്ചവടം നടത്തുന്നവരെ സഹായിക്കുന്ന-ഒത്താശ ചെയ്യുന്ന രാമകൃഷ്ണനെ പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കെ.സുധാകരനെ കണ്ണൂരിലും ഉദുമയിലും മത്സരിപ്പിക്കാനുളള നീക്കത്തിനെതിരെ പി.രാമകൃഷ്ണന് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുത്തിരുന്നു. ഇതിലുളള പ്രതിഷേധമാണ് രാമകൃഷ്ണനെതിരെ പോസ്റ്റര്‍ വരാന്‍ കാരണമായിരിക്കുന്നതെന്നാണ് സൂചന. കണ്ണൂരിലെ സീററു ചര്‍ച്ചകളുമായി ബന്ധപ്പെട്ട് സുധാകരന്റെയും രാമകൃഷ്ണന്റെയും വിത്യസ്ത നിലപാടുകള്‍ വരും ദിവസങ്ങളില്‍ കോണ്ഗ്രിസനകത്ത് ശക്തമായ അഭിപ്രായ ഭിന്നതക്ക് വഴിയൊരുക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: