കൊച്ചി: യുഡിഎഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരായ മന്ത്രി കെ.ബാബുവിനെയും തൃക്കാക്കര എംഎല്‍എ ബെന്നി ബഹനാനെയും വെട്ടി നിരത്താനുള്ള കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ നീക്കം പാര്‍ട്ടിയില്‍ പുതിയ കലാപത്തിന് വഴിവെക്കും.
സോളാര്‍ ഉള്‍പ്പടെ തനിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെ മന്ത്രിസഭ യോഗത്തില്‍ പ്രതിരോധിച്ചത് മന്ത്രി ബാബുവും പുറത്ത് ബെന്നി ബഹനാനുമാണ്. ഇരുവര്‍ക്കും സീറ്റ് നിഷേധിക്കാനുള്ള സുധീരന്റെ നീക്കം തനിക്കെതിരെയുള്ളതാണെന്ന് ഉമ്മന്‍ചാണ്ടി വിലയിരുല്‍. അത് കൊണ്ട് തന്നെ ഹൈക്കാമാന്റിന് മുന്നില്‍ നല്‍കിയിരിക്കുന്ന ലിസ്റ്റില്‍ വെട്ടലുണ്ടാക്കാതിരിക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. വിജയ സാധ്യതയാണ് പ്രധാനമെന്ന് ഹൈക്കാമാന്റ് പറയുന്നുണ്ടെങ്കിലും സുധീരന് സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുമെന്ന ഭയം ഉമ്മന്‍ ചാണ്ടിക്ക് ഉണ്ട്.
ബാബു, ബെന്നി ബഹനാന്, അടൂര്‍ പ്രകാശ്, കെ.സി. ജോസഫ് എന്നിവരെ വെട്ടുന്നതിന്റെ മുന്നോടിയാണ് ഇപ്പോള്‍ തനിക്ക് ഒപ്പം നില്ക്കുന്ന ടി.എന്‍.പ്രതാപനെ കൊണ്ട് ഇത്തവണ മത്സരിക്കാനില്ലെന്ന പ്രസ്താവന സുധീരന് ഇറക്കിച്ചതത്രെ. അറിയുന്നു. യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി താന്‍ മത്സര രംഗത്ത് നിന്ന് പിന്മാറുകയാണെന്നാണ് പ്രതാപന് പറഞ്ഞത്.
എന്നാല്‍ പ്രതാപന് ഇപ്പോഴും യുവാവ് തന്നെയാണെന്ന പ്രസ്താവനകളുമായി ഉമ്മന്‍ ചാണ്ടി രംഗത്ത് വന്നിരുന്നു. സുധീരന് പറഞ്ഞ നാലു പേര്‍ക്കും സീറ്റ് നിഷേധിക്കാന്‍ ഹൈക്കാമാന്റ് പച്ചക്കൊടി കാട്ടിയാല്‍ അത് എ ഗ്രൂപ്പിനുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കും. അത് കൊണ്ട് തന്നെ തേറമ്പില്‍ രാമകൃഷ്ണന്, മന്ത്രി സി.എന്‍.ബാലകൃഷ്ണന് തുടങ്ങി ചുരുക്കം ചില സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കി ബാക്കിയെല്ലാവര്‍ക്കും സീറ്റ് നല്‍കണമെന്ന ആവശ്യത്തില്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഉറച്ച് നില്‍ക്കുമെന്നാണ് അറിയുന്നത്.
പാമോലില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് കോടതിയുടെ പരാമര്‍ശം വന്നപ്പോള്‍ രക്ഷക്കെത്തിയത് കെ.ബാബുവായിരുന്നു. സോളാര്‍ കേസിലാകട്ടെ ഉമ്മന്‍ചാണ്ടിക്ക് മുഖ്യപ്രതി സരിത നായരുമായി ബെന്നി ബഹനാന് സംസാരിക്കുന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു. അത് കൊണ്ട് തന്നെ തനിക്ക് ഒപ്പമുള്ളവരെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ഉമ്മന്‍ ചാണ്ടി. ഇതിനോടകം മന്ത്രി ബാബുവിനെതിരെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇവിടെ മുന്‍കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. വേണു ഗോപാലിനെയും ബെന്നി ബഹനാന്റെ മണ്ഡലമായ തൃക്കാക്കരയില്‍ പി.ടി.തോമസിനെയും മത്സരിപ്പിക്കാനാണ് സുധീരന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: