തൃശൂര്‍: പാമോയില്‍ കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന ടി.എച്ച്മുസ്തഫക്ക് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശം. വാറണ്ട് അയക്കേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ട കോടതി പിന്നീട് ആരോഗ്യപരമായ കാരണങ്ങളാലാണ് ഹാജരാകാത്തതെന്നും അടുത്ത കേസ് ദിവസം ഹാജരാകുമെന്നുമുള്ള അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ചു.
കേസില്‍ സര്‍ക്കാരിന്റെയും, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യൂസ്, മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജികളിലും തീര്‍പ്പ് കല്‍പ്പിച്ചതിന് ശേഷം ഇതാദ്യമായി വിചാരണ നടപടികളിലേക്കാനിരിക്കെ ആദ്യ ദിവസം തന്നെയാണ് ടിഎച്ച് മുസ്തഫയ്ക്ക് നേരെ കോടതിയുടെ വിമര്‍ശനമുണ്ടാകുന്നത്.
കേസിലെ അഞ്ചാംപ്രതിയും പാമോയില്‍ ഇടപാട് കാലത്ത് സിവില്‍സപ്ളൈസ് മാനേജിങ് ഡയറക്ടറുമായിരുന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കോടതിയില്‍ ഹാജരായിരുന്നു. കേസ് പരിഗണിച്ച ഉടനെ ജിജി തോംസണ്‍ ഹാജരായത് അഭിഭാഷകന് അറിയിച്ചു, മറ്റ് പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരും ഹാജരായിരുന്നുവെങ്കിലും പ്രതികള്‍ ഹാജരാകാതിരുന്നതെന്തെന്ന് കോടതി ചോദിച്ചു. കേസിലെ രണ്ടാം പ്രതിയും മുന്‍മന്ത്രിയുമായ ടി.എച്ച് മുസ്തഫ എന്തുകൊണ്ട് ഹാജരായില്ലെന്ന് കോടതി ചോദിച്ചു. വിചാരണക്ക് ഹാജരായില്ലെങ്കില്‍ വാറണ്ട് അയച്ച് വരുത്തിക്കും. കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: