തിരുവനന്തപുരം: പ്രമുഖ ഗാന്ധിയന്‍ പ്രൊഫ. വി.രാമദാസ് ( 79 ) അന്തരിച്ചു. രണ്ടു വര്‍ഷമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികില്‍സയിലായിരുന്നു. കേശവദാസപുരത്തെ ഹീര ഫ്ളാറ്റിലായിരുന്നു താമസം. രണ്ടാഴ്ചയായി അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മരണം.
വിനോബാ ഭാവെയുടെ ഭൂദാന പ്രസ്ഥാനത്തിലൂടെ സര്‍വോദയ പ്രവര്‍ത്തന രംഗത്ത് എത്തി. ദീര്‍ഘ കാലം തിരുവനന്തപുരത്ത് എംജി കോളേജില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനായിരുന്നു. കേരള ഗാന്ധി സ്മാരക നിധി മുന്‍ സെക്രട്ടറികൂടിയാണ് രാംദാസ്. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി പൊതു രംഗത്ത് നിന്നും വിട്ട് നല്‍ക്കുകയായിരുന്നു.
മൃതദേഹം നാളെ രാവിലെ പത്തു മണിക്ക് തൈയ്ക്കാട് ഗാന്ധി ഭവനില്‍ പൊതു ദര്‍ശനത്തിനു വെച്ചതിനു ശേഷം 11 മണിക്ക് ശാന്തികവാടത്തില്‍ സംസ്കരിക്കും. മുന്‍ ഐഎന്‍എ ഭടനും ചിറയിന്‍കീഴ് സ്വദേശിയും ആയ എ. വേലുപ്പിള്ളയുടെയും അധ്യാപിക ആയിരുന്ന ജി.കമലമ്മയുടെയും മകനായി സിംഗപ്പൂരില്‍ ആണ് രാംദാസിന്റെ ജനനം. സിംഗപ്പൂരിലും പിന്നെ ദല്‍ഹിയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാംദാസ് ബാംഗ്ലൂരില്‍ കുറച്ചു കാലം ദി ഹിന്ദു പത്രത്തില്‍ പത്രപ്രവര്‍ത്തകനായും ജോലി നോക്കി. വടക്കന്‍ സംസ്ഥാനങ്ങളില്‍ പല കോളേജുകളില്‍ അധ്യാപകനായ ശേഷമാണ് തിരുവനന്തപുരത്ത് മഹാത്മാഗാന്ധി കോളേജില്‍ സാമ്പത്തിക ശാസ്ത്രം അധ്യാപകനായി ചേരുന്നത്.
പ്രൊഫ.എം.പി.മന്മഥനോടൊപ്പം കേരള മദ്യനിരോധന സമിതിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയും പിന്നീട് സംസ്ഥാന പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. മദ്യത്തിനെതിരായി നിരവധി സമര പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. 2002ല്‍ രാംദാസ് ജാഥാ ക്യാപ്റ്റന്‍ ആയി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിച്ച സംസ്ഥാന തല മദ്യനിരോധന സന്ദേശ പദയാത്ര ഏറെ ശ്രദ്ധേയമായിരുന്നു.
1996 മുതല്‍ ദീര്‍ഘ കാലം കേരള ഗാന്ധി സ്മാരക നിധിയുടെ സെക്രട്ടറി ആയിരുന്ന രാംദാസിന്റെ കാലത്താണ് ഗാന്ധി സ്മാരക നിധി ജനകീയമായ ഗാന്ധിയന്‍ പ്രസ്ഥാനമായി മാറിയത്. ആദ്യത്തെ ഗാന്ധി ദര്ശന് കലോത്സവം ഗാന്ധി ഭവനില്‍ സംഘടിപ്പിച്ചത് രാംദാസ് സക്രട്ടറി ആയിരുന്നപ്പോഴായിരുന്നു.
ആദ്യ ഭാര്യ രാധയുടെ മരണശേഷം വിവാഹം കഴിച്ച തൃശ്ശൂര്‍ സ്വദേശിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദേ്യാഗസ്ഥയും ആയ വത്സലയോടൊപ്പമായിരുന്നു താമസം .മൂത്ത മകന് രാജഗോപാല്‍ കല്‍ക്കത്തയില്‍ ‘ടെലിഗ്രാഫ്’ പത്രത്തില്‍ ഡെപ്യൂട്ടി എഡിറ്റര്‍ ആണ്.രണ്ടാമത്തെ മകന് രാധാകൃഷ്ണന് ഹൈദരാബാദില്‍ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: