കുന്നത്തൂര്‍: ആര്‍എസ്എസ് ശൂരനാട് തെക്ക് മണ്ഡല് കാര്യവാഹ് പ്രവീണിനെ വീടുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ സിപിഎമ്മിന്റെ ശ്രമം.
നിരവധി ക്രിമിനല്‍ കേസ് പ്രതിയും പ്രദേശത്തെ പോപ്പുലര്‍ പ്രണ്ടിന്റെ കുപ്രസിദ്ധ ഗുണ്ടയുമായ സഹിലിനെ സംരക്ഷിക്കാനാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്. സഹിലിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം ശൂരനാട്, പതാരം പ്രദേശങ്ങളില്‍ വ്യാപക അക്രമണവും സാമൂഹ്യവിരുദ്ധ ശല്യവുമാണ് നടത്തുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ബിജെപി പ്രവര്ത്തകന് ബിജുവിനെയും ഇയാള്‍ അക്രമിച്ചിരുന്നു. ക്രമസമാധാനം തകര്‍ത്ത ഇയാള്‍ക്കും സംഘത്തിനുമെതിരെ ആയുധ നിരോധന നിയമപ്രകാരം ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ പിടികൂടുന്നതിനായി ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. കേസ് മുറുകുന്നതിനിടയിലാണ് ഇയാള്‍ക്ക് സംരക്ഷണമേകാന്‍ സിപിഎം നേതൃത്വം ശ്രമിക്കുന്നത്. അതേസമയം പ്രതിയുടെ സംരക്ഷണം സിപിഎം ഏറ്റെടുത്തിരിക്കുകയാണ്. പ്രതിയുടെ വീട് കയറി അക്രമിച്ചുവെന്ന പേരില്‍ സിപിഎം ഇന്നലെ പതാരത്ത് പ്രതിഷേധ പ്രകടനം നടത്തി.
സിപിഎം സ്വാധീനം ഉപയോഗിച്ച് പ്രതിയെ രക്ഷപ്പെടുത്താനാണ് ശ്രമം. പോലീസ് സ്റ്റേഷനുകളിലും പ്രതിക്കുവേണ്ടി സിപിഎം നേതാക്കള്‍ ബന്ധപ്പെട്ടു. അതേസമയം സിപിഎം പ്രവര്‍ത്തകരെ അക്രമിച്ച പ്രതിയെ സംരക്ഷിക്കുന്ന പാര്‍ട്ടി നിലപാടിനെതിരെ അണികളിലും പ്രതിഷേധം ശക്തമാകുകയാണ്. സിപിഎം പ്രകടനത്തില്‍ നിന്നും അണികള്‍ വിട്ട് നിന്നപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സിപിഎം ബാനറിന് കീഴില്‍ പ്രകടനത്തിന് അണിനിരക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: