മുക്കം: മുദ്രപത്രങ്ങള്‍ കിട്ടാത്തത് പൊതുജനങ്ങള്‍ക്ക് ദുരിതമായി മാറുന്നു.സാമ്പത്തിക വര്‍ഷം അവസാനിക്കാറായതോടെ മുദ്രപത്രത്തിനായി ആളുകള്‍ നെട്ടോട്ടമോടുകയാണ്.കരാര്‍ വ്യവസ്ഥകള്‍ക്കും റജിസ്ട്രേഷനുകള്‍ക്കും സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനുമായി മുദ്രപത്രം തേടി അലയുന്നവര്‍ക്ക് സ്റ്റോക്കില്ലെന്ന മറുപടിയാണ് വേണ്ടര്മാറില് നിന്ന് ലഭിക്കുന്നത്.മുക്കം,ഓമശ്ശേരി, തിരുവമ്പാടി മേഖലകളില്‍ ഒന്നും തന്നെ ആവശ്യക്കാര്‍ക്ക് മുദ്രപത്രം ലഭിക്കുന്നില്ല. മുക്കം പഞ്ചായത്ത് മുനിസിപ്പാലിറ്റി ആയതോടെ കടകളുടെയും കെട്ടിടങ്ങളുടെയും ,ഓണര്‍ഷിപ്പ്, വാടക വ്യവസ്ഥ, മറ്റ് കരാര്‍ വ്യവസ്ഥകള്‍ പുതുക്കുന്നതിനും ഭവന നിര്‍മ്മാണം, കെട്ടിട നിര്‍മ്മാണം തുടങ്ങിയവയ്ക്കാവശ്യമായ രേഖകള്‍ക്കും മുദ്രപത്രം ലഭ്യമാവാത്തത് തടസ്സമായിരിക്കുകയാണ്. വിവിധ പഞ്ചായത്തിലെ മരാമത്ത് പ്രവൃത്തികള്‍ക്കും തടസ്സം നേരിടുകയാണ്.ഏറെ ആവശ്യക്കാരുള്ള 50 രൂപയുടെയും 100 രൂപയുടെയും മുദ്രപത്രങ്ങളാണ് ഒട്ടും കിട്ടാനില്ലാത്തത്. മുദ്രപത്രത്തിനായി മുക്കത്ത് നിന്നും ആളുകള്‍ ഓമശ്ശേരി, തിരുവമ്പാടി എന്നിവിടങ്ങളില്‍ പോയി നിരാശയോടെ മടങ്ങി വരുന്ന സ്ഥിതിയാണ്. ട്രഷറി അധികൃതരുടെ അലംഭാവമാണ് മുദ്രപത്രം ലഭ്യമാവാത്തതിന് കാരണമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: