കോഴിക്കോട്: കടക്കെണിയിലായ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനും പഞ്ചായത്ത് ഫണ്ട് കയ്യിട്ട് വാരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് സ്റ്റേഷനുകളില്‍ റാമ്പ് നിര്‍മ്മിക്കുന്നതിനുള്ള തുക നല്‍കണമെന്നാണ് തദ്ദേശസ്ഥാപനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പദ്ധതി വിഹിതത്തില്‍ നിന്ന് ഇതിനായി തുക കണ്ടെത്തണമെന്നാണ് നിര്‍ദ്ദേശം. പോളിംഗ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ചെലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കേണ്ടത്.
അവശരും അംഗപരിമിതരായവര്‍ക്കും സൗകര്യത്തിനായി പോളിംഗ് സ്റ്റേഷനുകളില്‍ റാമ്പ് നിര്‍മ്മിക്കണമെന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ നല്കിയ ഉത്തരവാണ്. പണമില്ലാത്തതിനാല്‍ ഇതിന്റെ നടപടികളൊന്നും സര്‍ക്കാര്‍ ചെയ്തില്ല.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവലോകന യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കപ്പെട്ടു. ഇതോടെയാണ് സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ തലയില്‍ കെട്ടിവെച്ച് പ്രവൃത്തി നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. റാമ്പിനുള്ളതുക ജി.ഒ.പ്രോജക്ടായി ഉള്‍പ്പെടുത്തണം. തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ ടെണ്ടര്‍ നടപടി ഒഴിവാക്കി വേണം നിര്‍മ്മാണം നടത്തേണ്ടത്. അംഗീകൃത കരാറുകാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ച് പ്രവൃത്തി നടത്തി ടെണ്ടര്‍ നടപടി ഒഴിവാക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പോളിംഗ് സ്റ്റേഷനാകുന്നിടത്തെല്ലാം റാമ്പുകള്‍ നിര്‍മ്മിക്കേണ്ടിവരും. അപ്രകാരം ലക്ഷക്കണക്കിന് രൂപ ഓരോ പഞ്ചായത്തിനും അധികം ചെലവഴിക്കേണ്ടിവരും. തദ്ദേശ വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കേണ്ട പണമാണ് ഇതിലൂടെ പഞ്ചായത്തുകള്‍ക്ക് നഷ്ടമാകുന്നത്. മാത്രമല്ല തദ്ദേശ സ്ഥാപനങ്ങളുടെ പരമാധികാരത്തിലുള്ള കയ്യേറ്റം കൂടിയാണിത്. സാമ്പത്തിക വര്‍ഷം തീരുന്ന മാര്‍ച്ച് 31 നകം ഈ പ്രവൃത്തിക്കും പഞ്ചായത്തുകള്‍ക്ക് പ്രോജക്ട് വെയ്ക്കണം. മെയില്‍ തെരഞ്ഞെടുപ്പിന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്ക്കൊട്ടാകെ കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഇപ്രകാരം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: