എടത്വാ: യൂണിയനുകള്‍ തമ്മില്‍ തര്‍ക്കം നെല്ലെടുപ്പ് നിര്‍ത്തിവെച്ചതായി പരാതി. എടത്വാ കൃഷിഭവന് പരിധിയിലെ കണ്ടങ്കരി, കടമ്പങ്കരി, ദേവസ്വം വരമ്പിനകം പാടശേഖരങ്ങളിലെ നെല്ലെടുപ്പാണ് നിര്‍ത്തിവെച്ചത്. സിപിഎം പ്രദേശിക നേതാവിന്റെ നേതൃത്വത്തില്‍ സംഭരണം തടഞ്ഞതാണ് നിര്‍ത്തിവെയ്ക്കന്‍ കാരണമെന്ന് ഐഎന്‍ടിയുസി – ബിഎംഎസ് യൂണിയനുകള്‍. ഈ പാടശേഖരങ്ങളില്‍ ഐഎന്‍ടിയുസി – ബിഎംഎസ് യൂണിയന്റെ നേതൃത്വത്തിലുള്ള ചുമട്ടുതൊഴിലാളികളാണ് മുന്‍പ് പതിവായി നെല്ല് കയറ്റിയിരുന്നതെന്നാണ് ഇവരുടെ വാദം. എന്നാല്‍ സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ചുമട്ടുതൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും നെല്ലെടുത്താല്‍ മതിയെന്ന പ്രാദേശിക നേതാവിന്റെ പിടിവാശിയാണ് സംഭവം വിവാദമായത്. കഴിഞ്ഞ ദിവസം കൊയ്തെടുത്ത നെല്ല് സംഭരിക്കാന്‍ ചെന്നപ്പോള്‍ സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ നെല്ലെടുപ്പ് തടസപ്പെടുത്തിയിരുന്നു. ഇന്നലെ വീണ്ടും സംഭരണ ഏജന്‍സികള്‍ എത്തിയപ്പോള്‍ കെഎസ്കെടിയുവില്പെട്ട കര്‍ഷകര്‍ സംഭരണത്തില്‍ നിന്ന് വിട്ടുനിന്നു. കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയാണ് സിപിഎം സ്വീകരിക്കുന്നതെന്നും, സംഭരണം വൈകിയാല്‍ പാടത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് മഴപെയ്ത് കുതിര്‍ന്ന് കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: