ഇസ്ലാമബാദ്: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ കരുതല്‍ തടങ്കലിലാണെന്ന് പത്താന്‍കോട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പാക്കിസ്ഥാന് സംയുക്ത അന്വേഷണ സംഘം വ്യക്തമാക്കി. പത്താന്‍കോട് ഭീകരാക്രമണം സംബന്ധിച്ച് മസൂദിനെ ചോദ്യം ചെയ്തതായും പാക് അന്വേഷണ സംഘം വ്യക്തമാക്കി. മസൂദിനെ ചോദ്യം ചെയ്തത് സംബന്ധിച്ച് അഞ്ചംഗ പാക് സംയുക്ത അന്വേഷണ സംഘം വിവരങ്ങള്‍ എന്‍ഐഎയുമായി പങ്ക്വെച്ചേക്കും.
ജനുവരി രണ്ടിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് മസൂര്‍ അസറിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുകയും ജെയഷെ മുഹമ്മദിന്റെ സെമിനാരികളും ഓഫീസുകളും അടച്ചുപൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍ പാക്കിസ്ഥന് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ശരിവെക്കാന്‍ തയ്യാറായിട്ടില്ല. ഭാരതം മസൂദ് അസറിനെ ആവശ്യപ്പെടുമെന്ന് എന്‍ഐഎ തലവന്‍ ശരദ് കുമാര്‍ പറഞ്ഞു. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജെയ്ഷ് ഇ മുഹമ്മദിന്റെ പങ്ക്തെളിയിക്കുന്ന തെളിവുകള്‍ എന്‍ഐഎ പാക് അന്വേഷണ സംഘത്തിന് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: