ന്യൂദല്‍ഹി: ഭാരതത്തിന് ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കാന്‍ കാരണം നേതാജിയുടെ സായുധ പോരാട്ടമാണെന്നും ഗാന്ധിജിയുടെ സമരമുറയല്ലെന്നും പുസ്തകം. പ്രമുഖ സൈനിക ചരിത്രകാരന് ജനറല്‍ ജി.ഡി. ബക്ഷിയുടെ, പ്രസിദ്ധീകരിക്കാനിരിക്കുന്ന ബോസ് ആന്‍ ഇന്ത്യന്‍ സമുറായ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം.
മുന്‍ബ്രിട്ടീഷ് പ്രധാനമന്ത്രി കഌമന്റ് ആറ്റ്ലിയുടെ വാക്കുകളാണ് ബക്ഷി ഇക്കാര്യത്തില്‍ ഉദ്ധരിക്കുന്നത്. ഭാരതം സ്വതന്ത്രമാകുന്നതില്‍ നേതാജിയുടെ ഐഎന്എക്കുള്ള പങ്ക് വളരെ വലുതാണെന്നായിരുന്നു ആറ്റ്ലി പറഞ്ഞത്. ബക്ഷി കുറിക്കുന്നു. മഹാത്മാ ഗാന്ധിയുടെ അക്രമരഹിത സമരത്തിന് തങ്ങളില്‍ വളരെ വളരെ ചെറിയ പ്രതികരണം ഉണ്ടാക്കാനേ കഴിഞ്ഞിട്ടുള്ളുവെന്നും ആറ്റ്ലി പറഞ്ഞു.
ആറ്റ്ലിയും പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി.ബി. ചക്രവര്‍ത്തിയും തമ്മില്‍ 1956ല്‍ നടന്ന സംഭാഷണത്തിലാണിത്. ബക്ഷി എഴുതുന്നു. (ഭാരതത്തിന് സ്വാതന്ത്ര്യം നല്‍കാനുള്ള തീരുമാനത്തില്‍ ഒപ്പിട്ടത് ആറ്റ്ലിയാണ്. അന്ന് ചക്രവര്‍ത്തി കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു.)
ഞാന്‍ ആക്ടിങ് ഗവര്‍ണ്ണര്‍ ആയിരിക്കെ ആറ്റ്ലി പ്രഭു കൊല്‍ക്കത്തയില്‍ എന്റെ (ഗവര്‍ണ്ണറുടെ) കൊട്ടാരത്തില്‍ രണ്ടു ദിവസം താമസിച്ചിരുന്നു. യഥാര്‍ഥത്തില്‍ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കാന്‍ കാരണമെന്താണെന്ന് ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. പല കാരണങ്ങളാണ് ആറ്റ്ലി പറഞ്ഞത്. നേതാജിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി, ഭാരത സൈന്യത്തിന് ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള കൂറ് ഇല്ലാതായിത്തുടങ്ങിയതാണ് അതില്‍ പ്രധാനം.ഭാരതം വിടാനുള്ള ബ്രിട്ടീഷ് തീരുമാനത്തിനു പിന്നില്‍ ഗാന്ധിജിയുടെ സമരത്തിനുള്ള സ്വാധീനത്തെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ പരിഹാസം നിറഞ്ഞ പുഞ്ചിരിയോടെ വളരെവളരെ കുറവ് എന്നായിരുന്നു ആറ്റ്ലിയുടെ മറുപടി. ചക്രവര്‍ത്തി പറഞ്ഞു. ബക്ഷിയുടെ പുസ്തകത്തില്‍ വിവരിക്കുന്നു.
നേതാജിയുടെ ‘ചിതാ’ഭസ്മത്തെ”പോലും കോണ്‍ഗ്രസ് ഭയപ്പെട്ടു
ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റേതെന്ന് പറയപ്പെടുന്ന ചിതാഭസ്മത്തെപ്പോലും കോണ്‍ഗ്രസ് ഭയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്രം പുറത്തു വിട്ട 50 രേഖകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയിട്ടുള്ളത്. റങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന നേതാജിയുടെ ചിതാഭസ്മം എന്ന് പറയപ്പെടുന്ന ചിതാഭസ്മം മടക്കിക്കൊണ്ടുവരാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. 2006ല്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങുമായി നടത്തുന്ന ചര്‍ച്ചയില്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇക്കാര്യം വിഷയമാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതു പോലും യുപിഎ സര്‍ക്കാര്‍ നിരുല്സാഹപ്പെടുത്തി.
ജപ്പാന്റെ മുന്‍പ്രധാനമന്ത്രി യോഷിറോ മോറിയും പിന്നെ വന്ന ഷിന്‍സോ ആബെയും നേതാജിയുടെ മകള്‍ അനിതാ പാഫും പിന്തുണച്ച ഈ ആവശ്യം ചര്‍ച്ചയില്‍ ഉന്നയിക്കാന്‍ ഷിന്‍സോ ആബെയാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ വിദേശകാര്യമന്ത്രാലയം ഇത് നിരുല്‍സാഹപ്പെടുത്തുകയായിരുന്നു. ചിതാഭസ്മം സൂക്ഷിക്കാന്‍ 1967 മുതല്‍ ഭാരതം പണം നല്‍കുന്നുണ്ട്. ഇതിനകം 53 ലക്ഷം രൂപയാണ് നല്‍കിയത്.
ജപ്പാന് അധികൃതര്‍ അടക്കം പലകുറി ചിതാഭസ്മം ഭാരതത്തിലേക്ക് മടക്കിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടും യുപിഎ സര്‍ക്കാര്‍ അതിന് ഒരു താല്‍പ്പര്യവും പ്രകടിപ്പിച്ചില്ല. പകരം അത് ഭാരത എംബസിക്കു സമീപത്തേക്ക് മാറ്റാമെന്ന ആശയമാണ് പ്രധാനമന്ത്രി ഡോ. സിംഗും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണനും അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: