കോഴിക്കോട്: ഭാരത് മാതാ കീ ജയ് വിളിക്കുന്നത് ഹൃദയത്തില്‍ നിന്നാകണമെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്വാമി. ഭാരത് മാതാ കീ ജയ് വിളിച്ചതുകൊണ്ട് മാത്രം പ്രയോജനവുമില്ല. ഭാരത് മാതാകീ ജയ് എന്നു വരേണ്ടത് ഹൃദയത്തില്‍ നിന്നാകണം. ഹൃദയത്തില്‍ നിന്നുമുയര്‍ന്ന ഭാരത് മാതാ കീജയ് ആണ് ഭാരതത്തെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരുണ്ടാകാം.
എന്നാല്‍ ജാതി മത വ്യത്യാസമില്ലാതെ ഭാരതപൗരന് എന്ന ചിന്തയില്‍ നിന്ന് ഭാരത് മാതാ കീ ജയ് വിളിച്ചവരാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത്. ഭാരത പൗരനാണ് എന്ന ചിന്തയില്‍ നിന്നുകൊണ്ട് മനസ്സില്‍ നിന്നാകണം ഭാരത് മാതാ കീ ജയ് വരേണ്ടത്. അങ്ങനെയൊരു മനസ്സ് സൃഷ്ടിക്കണമെന്നും സ്വാമി പറഞ്ഞു.
ധര്‍മ്മം, രാഷ്ട്രം എന്നീ പദങ്ങള്‍ തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളതെന്ന് സ്വാമി പറഞ്ഞു. രാഷ്ട്രവുമായി ബന്ധപ്പെട്ടതാണ് രാഷ്ട്രീയം. രാഷ്ട്രീയത്തിന് ധര്‍മ്മാധിഷ്ഠിതമായ മാനം, വീക്ഷണം ഉണ്ടായിരിക്കണമെന്ന സന്ദേശം സമൂഹത്തില്‍ നല്കാന് സന്യാസിമാര്‍ക്കും ആചാര്യന്മാര്ക്കും ഒത്തൊരുമിക്കാനുള്ള ഒരു വേദികൂടിയാണ് ധര്‍മ്മരക്ഷാ സംഗമമെന്നും സ്വാമിജി പറഞ്ഞു.
രണ്ടു വര്‍ഷത്തിലൊരിക്കല്‍ കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ധര്‍മ്മരക്ഷാ സംഗമം സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്.
ദൡതന് എന്ന പദപ്രയോഗം ഇതിഹാസ, പുരാണ കാലഘട്ടത്തില്‍ ഒന്നുമുണ്ടായിരുന്നില്ല. സമൂഹത്തെ വിഭജിച്ച് ഭരിക്കുക എന്ന ആശയത്തെ പിന്‍പറ്റിയാണ് പില്ക്കാലത്ത് ദളിതന് എന്ന പദം ഉണ്ടായതെന്നും സ്വാമിജി പറഞ്ഞു.
സ്വജീവിതത്തില്‍ ധര്‍മ്മം ആചരണം ചെയ്യുന്നതിലൂടെ മാത്രമേ ധര്‍മ്മ സംരക്ഷണം സാധ്യമാകു. അത്തരത്തിലുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ഈ സന്ദേശം കൈമാറപ്പെടണം. ആചാര്യന്മാര് ഒന്നിച്ചിരുന്ന് ധര്‍മ്മ സംരക്ഷണത്തിനായി പ്രവര്‍ത്തനങ്ങള്‍ കാലാകാലങ്ങളായി നടത്തിയിട്ടുണ്ടെന്നും സ്വാമിജി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: