കോഴിക്കോട്: മഹാഭാരതം ധര്‍മ്മരക്ഷാ സംഗമ വേദി സാമൂഹ്യ സമരസതയുടെ വിളംബര വേദിയാകും. സംഗമം നടക്കുന്ന ഏപ്രില്‍ 6ന് രാവിലെ മഹാഗണപതി ഹവനത്തിന് കാര്‍മ്മികത്വം വഹിക്കുന്നത് രണ്ട് പ്രമുഖര്‍. ഡോ. ടി. എല്‍, കാരുമാത്ര വിജയന് തന്ത്രികള്‍, സൂര്യകാലടി സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാട് എന്നിവരാണ് ഗണപതി ഹവനത്തിന് സംയുക്ത കാര്‍മ്മികത്വം വഹിക്കുക. ഹൈന്ദവ സമൂഹത്തിലുണ്ടായിത്തീര്ന്ന വേര്‍തിരിവുകളെ ഇല്ലാതാക്കുന്ന സന്ദേശമാണ് ഇതു നല്‍കുകയെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.
ഗണപതി ഹോമത്തിന് ശേഷം സംഗമത്തിന്റെ പതാക ഉയര്‍ത്തുന്നത് ഇടുക്കി കോവില്‍മല രാജാവ് രാമന് രാജമന്നന് ആണ്. കേരളത്തിലെ പ്രമുഖ സാമുദായിക സംഘടനകളുടെ അറുപതോളം നേതാക്കള്‍ സംഗമത്തില്‍ പങ്കെടുക്കും. കേരളത്തിലെ 44 നദികളിലെ ജലം ശേഖരിച്ച് സംഗമ വേദിയില്‍ ബഹുജനസഹസ്രങ്ങള്ക്കായി സ്വാമി പ്രകാശാനന്ദ സമര്‍പ്പിക്കും. അമൃതാനന്ദമയിമഠത്തിന് കീഴിലെ യുവജന വിഭാഗമായ അയുദ്ധ് പ്രവര്‍ത്തകരാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി ജലം ശേഖരിക്കുക.
പ്രകൃതി സംരക്ഷണത്തിന്റെയും ജലസംരക്ഷണത്തിന്റെയും സന്ദേശമാണ് ഇതിലൂടെ ധര്‍മരക്ഷാ സംഗമം ഉയര്‍ത്തിപ്പിടിക്കുന്നത്. തീരപ്രദേശത്തെ ജനങ്ങളെ കേരള വികസനത്തിന്റെ മുഖ്യധാരയിലെത്തിക്കണമെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ആചാരപ്രകാരം സമുദ്ര പൂജ നടക്കുക. മത്സ്യത്തൊഴിലാളികള്‍ ബോട്ടുകളിലെത്തി സമുദ്രവന്ദനത്തിന്റെ ഭാഗമാകും. ആചാര്യന്മാരും ആദ്ധ്യാത്മിക നേതാക്കളും കരയില്‍ സമുദ്രവന്ദനത്തില്‍ അണിചേരും.
ഏപ്രില്‍ മൂന്നിന് കേരളത്തിലെ ഏഴ് വടക്കന്‍ ജില്ലകളില്‍ മഹാസമ്പര്‍ക്കം നടക്കും. പിന്നോക്ക മേഖലകളിലെ കോളനികള്‍ തുടങ്ങിയ മേഖലകളില്‍ വപുലമായ സമ്പര്‍ക്കമാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.ധര്‍മ്മരക്ഷാ സംഗമം സാമൂഹ്യ സമരസതയുടെ വേദിയാവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: