മതേതരത്വ രാഷ്ട്രീയം കേരളത്തിന് ഇനിയും ആവശ്യമുണ്ടോ. സ്വന്തമായി വോട്ടുബാങ്കുകള്‍ സൃഷ്ടിച്ചശേഷം കപടമതേതരത്വം പറഞ്ഞു അധികാരം നിലനിര്‍ത്തുന്ന മലപ്പുറം ടീമും പാല ടീമും വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നിടത്തോളംകാലം കേരള രാഷ്ട്രീയത്തില്‍ മതേതരത്വത്തിന്റെ അവശ്യം ഉണ്ടന്ന് തോന്നുന്നില്ല. കേരളത്തില്‍ യഥാര്‍ത്ഥ മതസൗഹാര്‍ദ്ദത്തോടെ കഴിഞ്ഞിരുന്ന ജനങ്ങള്‍ക്കിടയില്‍ ജാതിപറഞ്ഞും ജാതിഅടിസ്ഥാനത്തില്‍ വിഭാഗീയമായി ആനുകൂല്യങ്ങളും സംവരണങ്ങളും വാരികോരികൊടുത്തു ഭിന്നിപ്പിച്ചു വോട്ടുബാങ്കുകള്‍ സൃഷ്ടിച്ചു ഭരിക്കുന്ന ഇടതുവലതു കപടമതേതര മുന്നണികള്‍ ഉള്ളിടത്തോളംകാലം കേരളത്തില്‍ രാഷ്ട്രീയമതേതരത്വം ആവശ്യമില്ല.
മലബാറും മലയോരമേഖലയും മതത്തിനടിസ്ഥാനമായി വോട്ടുബാങ്കാക്കിവച്ചുകൊണ്ട് ബാക്കിയുള്ളിടത്തൊക്കെ മതേതരത്തം വേണമെന്ന് പറഞ്ഞുനടക്കുന്ന മതേതരന്മാര്‍ക്ക് മറുപടി കൊടുക്കണമെങ്കില്‍ അവശേഷിക്കുന്ന സമുദായങ്ങള്‍ മതേതര രാഷ്ട്രീയകേരളം എന്ന മൂഢസ്വര്‍ഗത്തില്‍നിന്ന് പുറത്തിറങ്ങേണ്ട സമയയമാണ് വരാന്‍ പോകുന്നത്.
കേരള ചരിത്രത്തില്‍ ഇടതുവലതു എംഎല്‍എമാരും കേന്ദ്രമന്ത്രിമാരും പലതവണ പാര്‍ലമെന്റിന്റെ തിണ്ണ നിരങ്ങിയിട്ടും നേടിത്തരാത്ത റെയില്‍വേ വികസനങ്ങള്‍ കേരളത്തിന് സമ്മാനിച്ച രാജഗോപാല്‍ സ്ഥിരമായി തിരുവനന്തപുരത്ത് തോല്‍ക്കുകയും മലപ്പുറം മുസ്ലിംലീഗും പാല, മലയോര മേഖല മാണിടീമും പൊതുജനങ്ങള്‍ക്ക് താല്പര്യം ഇല്ലാത്തവര്‍ ആണങ്കില്‍പോലും പാട്ടുംപാടി ജയിപ്പിച്ചു വിടുമെങ്കില് തീര്‍ച്ചയായും ഇതരസമുദായങ്ങള്‍ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. ചിന്തിക്കൂ, കപട മതേതരകേരളമേ പുതിയ തലമുറയ്ക്ക് വേണ്ടിയെങ്കിലും.
സഞ്ജു ബാബു
പ്രതികരിക്കാൻ ഇവിടെ എഴുതുക: