ആലപ്പുഴ: തെരഞ്ഞെടുപ്പ് ചട്ടം കാറ്റില്‍പ്പറത്തി സര്‍വ്വശിക്ഷാ അഭിയാന് ജില്ലാ കേന്ദ്രത്തില്‍ താത്കാലിക നിയമനങ്ങള്‍ തകൃതിയായി നടക്കുന്നു. ജില്ലയിലെ പതിനൊന്ന് ബിആര്‍സി സെന്ററുകളിലേക്കുള്ള റിസോര്‍ട്ട് ടീച്ചര്‍മാരുടെ നിയമനങ്ങളാണ് ജില്ലയില്‍ നടന്നത്. വര്‍ഷംതോറും മാര്‍ച്ച് 31നു മുമ്പ് ഇത്തരം തസ്തികകളില്‍ ജോലി ചെയ്യുന്നവരെ പിരിച്ചുവിട്ട് പിന്നീട് പുതിയനിയമനം ജൂണില്‍ നടത്തുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഏപ്രില്‍ മാസത്തില്‍ തന്നെ പുതിയ നിയമനം നടത്താനുള്ള നീക്കമാണ് നടക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് മുന്നില്കണ്ടാണെന്നുള്ള ആക്ഷേപം ശക്തമാണ്. നിലവില്‍ അവരവര്‍ ജോലിചെയ്യുന്ന ബിആര്‍സി ഒഴികെ മറ്റ് ബിആര്‍സികളിലാണ് നിയമനം നടന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള 70ശതമാനം ഫണ്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള 30 ശതമാനം ഫണ്ടും ഉപയോഗിച്ചാണ് എസ്എസ്എ പ്രവര്‍ത്തിക്കുന്നത്. ഇന്നലെ ജില്ലാ കേന്ദ്രത്തില്‍ ഉദ്യോഗാര്‍ത്ഥികളെ വിളിച്ചുവരുത്തിയാണ് നിയമനം നടത്തിയത്. മാവേലിക്കര, കായംകുളം, ചെങ്ങന്നൂര്‍, തലവടി, മങ്കൊമ്പ്, വെളിയനാട്, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, തുറവൂര്‍ തുടങ്ങിയ സെന്ററുകളിലേക്കാണ് നിയമനം നടത്തിയത്. ഇത് നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നുള്ള ആക്ഷേപമുയരുന്നു.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സര്‍വ്വശിക്ഷാ അഭിയാന് പദ്ധതിയിലൂടെ അദ്ധ്യാപകരുടെ താത്കാലിക നിയമനം നടത്തിയതില്‍ ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: