ചേര്‍ത്തല: സെന്‍സസ് ജോലിയിലേര്‍പ്പെട്ടിരുന്ന അങ്കണവാടി ജീവനക്കാര്‍ പ്രതിഫലത്തിനായുള്ള കാത്തിരിപ്പില്‍. സാമൂഹ്യ സുരക്ഷാ മിഷന് നടത്തിയ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സെന്‍സസ് ജോലിയിലേര്‍പ്പെട്ട വനിതകളാണ് പ്രതിഫലത്തിനായി അലയുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ആരംഭിച്ച സെന്‍സസ് ജോലികള്‍ രണ്ടു് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
വര്ക്കറുമാര്ക്കായിരുന്നു സെന്‍സസിന്റെ ചുമതല. ഇവര്‍ക്ക് ഓരോ വാര്‍ഡ് വീതമാണ് വിവരശേഖരണത്തിനായി നല്‍കിയത്. ആയിരത്തോളം വീടുകള്‍ കയറിയിറങ്ങിയാണ് ഓരോരുത്തരം ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. ഒരു വീട്ടിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് അഞ്ചുരൂപ വീതം പ്രതിഫലം നല്‍കുമെന്നായിരുന്നു വാഗ്ദാനം. തുക മതിയാകില്ലെന്ന് ജീവനക്കാര്‍ നിലപാടെടുത്തെങ്കിലും ഉദ്യോഗസ്ഥര്‍ ഭീഷണി മുഴക്കിയാണ് തങ്ങളെ ഉപയോഗിച്ച് ജോലി പൂര്‍ത്തിയാക്കിയതെന്നാണ് ജീവനക്കാര്‍ പറയുന്നത്.
സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്ന ഇത്തരത്തിലുള്ള എല്ലാ പദ്ധതികളുടെയും വിവരശേഖരണത്തിന്റെ ചുമതല നാളുകളായി ഇവരെയാണ് ഏല്‍പ്പിക്കുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലാണ് അങ്കണവാടി ജീവനക്കാര്‍ ഉള്‍പ്പെടുന്നത്. എല്ലാ ബ്ലോക്കാഫീസുകളിലും സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരുണ്ട്.
സെന്‍സസിന്റെ പ്രതിഫലം ചോദിക്കുന്ന അങ്കണവാടി ജീവനക്കാരോട് ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തി കാട്ടുകയാണ്. പ്രതിഫലം അടിയന്തരമായി വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: