ചെറിതോണി: വില്പനയ്ക്കായി കൊണ്ടുവന്ന 2.300 കിലോ ഗ്രാം ഗഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍. ഇടുക്കി താലൂക്കില്‍ കൊന്നത്തടി വില്ലേജില്‍ ഇഞ്ചപ്പതാല്‍ കരയില്‍ മാവനാല്‍ വീട്ടില്‍ ശിവദാസ് മകന് ശ്യാം ദാസിനെയാണ് തങ്കമണി എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. വിജയകുമാറും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്. ചെറുപൊതികളാക്കി വില്പന നടത്തുന്നതിനായി പ്രതിയുടെ ബജാജ് പള്‍സര്‍ ബൈക്കില്‍ കൊണ്ടുവന്ന കഞ്ചാവാണ് ഇഞ്ചപ്പതാല്‍ ഭാഗത്ത് വച്ച് വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. തമിഴ് നാട്ടിലെ കമ്പത്തുനിന്നുമാണ് പ്രതി കഞ്ചാവ് വാങ്ങുന്നത്. കിലോയ്ക്ക് 8000 രൂപ നിരക്കിലാണ് ലഭിക്കുന്നത് . ഇടുക്കി എക്സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ ഷാഡോ ടീമിന്റെ നീക്കമാണ് പ്രതിയെ പിടികൂടിയത് . ഇലക്ഷന് സ്പെഷല്‍ ഡ്രൈവ് കാലത്ത് കര്‍ശന വാഹന പരിശോധനയും റെയ്ഡുകളുമാണ് എക്സൈസ് പാര്‍ട്ടികള്‍ ജില്ലയിലുടനീളം നടത്തുന്നത്. തങ്കമണി എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ആഫീസര്‍മാരായ സാവിച്ചന്‍ മാത്യൂ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സജിമോന്‍ തുണ്ടത്തില്‍, റെജി എബ്രഹാം, ഷാഡോ ടീമിലെ സിവില്‍ എക്സൈസ് ആഫീസര്‍മാരായ ലിജോ ജോസഫ്, രതീഷ്കുമാര്‍, വിനോജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.പ്രതിക്ക് കഞ്ചാവ് നല്കിയ തമിഴ്നാട് സംഘത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: