ഗുവാഹതി: ബംഗ്ലാദേശില്‍ നിന്ന് ആസാമിലേക്കുള്ള നുഴഞ്ഞുകയറ്റം എന്‍ഡിഎ സര്‍ക്കാര്‍ പൂര്‍ണമായും അവസാനിപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. നുഴഞ്ഞുകയറ്റം തടയുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു. എന്നാല്‍, ഭാരത-ബംഗ്ലാദേശ് അതിര്‍ത്തി പൂര്‍ണമായും അടച്ച് നുഴഞ്ഞുകയറ്റം പൂര്‍ണമായും അവസാനിപ്പിക്കാനായെന്നും രാജ്നാഥ് പറഞ്ഞു. ബംഗ്ലാദേശ് ഉണ്ടായതിന് ശേഷം തുടര്‍ച്ചയായി നുഴഞ്ഞുകയറ്റം നടന്നിരുന്നു.
ഇത് തടയാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ യാതൊന്നും ചെയ്തിലെന്നും അദ്ദേഹം പറഞ്ഞു. ആസാമില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ്. ബംഗ്ലാദേശ് സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയാണ് ഇതിനാവശ്യമായ നടപടികള്‍ കൈകൊണ്ടത്. വളരെ കുറച്ച് സമയത്തിനുള്ളില്‍ പൂര്‍ണമായും അതിര്‍ത്തി സീല്‍ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: