കുറവിലങ്ങാട്: ലിബിയായില്‍ ഷെല്ലാക്രമണത്തില്‍ മരണമടഞ്ഞ വെളിയന്നൂര്‍ തുളസീഭവനില്‍ വിപിന്റെ ഭാര്യ സുനുവിന്റെയും ഏകമകന് പ്രണവിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുവാന്‍ ബിജെപി സംസ്ഥാന ഘടകം എല്ലാവിധ സഹായവും നല്‍കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് മരണമടഞ്ഞ സുനുവിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ലിബിയായിലെ ഇന്ത്യന്‍ എംബസിയും ഇതിനായി മണിക്കൂറുകള്‍ ഇടവിട്ട് സ്ഥിതിഗതികള്‍ ആരായുന്നുണ്ടെന്നും കുമ്മനം അറിയിച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി കുമ്മനം രാജശേഖരന് ഇരുവരുടെയും മൃതദേഹം എത്രയും വേഗത്തില്‍ നാട്ടിലെത്തിക്കുവാന്‍ ആവുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ട്രിപ്പോളിയിലെ പേപ്പര്‍ വക്കുകള്‍ പൂര്‍ത്തിയായാല്‍ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി ഉറപ്പ് നല്‍കിയതായി കുമ്മനം സുനുവിന്റെ ബന്ധുക്കളെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: