ഇളങ്കാട് (മുണ്ടക്കയം): പാറമടയുടെ പ്രവര്‍ത്തനത്തെചൊല്ലി നാട്ടുകാര്‍ക്കിടയിലുണ്ടായ ചേരിതിരിവ് വാക്കേറ്റത്തിലും സംഘട്ടനത്തിലും കലാശിച്ചു. സംഘര്‍ഷത്തില്‍ പതിനൊന്നു പേര്‍ക്കു പരി ക്കേറ്റു, സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും പ്രകൃ തി സംരക്ഷണ സമിതിയും ബുധനാഴ്ച മേഖലയില്‍ ഹര്‍ത്താല്‍ ആചരിച്ചു.
കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട് കൊടുങ്ങയിലുളള സ്വകാര്യ പാറമടക്ക് അനുമതി നല്‍കിയത് സംബന്ധിച്ചുണ്ടായ വാഗ്വാദമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. അഞ്ചു വര്‍ഷംമുമ്പ് പ്രവര്‍ത്തനം ആരംഭിച്ച വാഴത്തറ ഗ്രാനേറ്റ് കമ്പനിയുടെ പാറമടക്ക് ചൊവ്വാഴ്ച ഗ്രാമ പഞ്ചായത്ത് പ്രവര്‍ത്തനാനുമതി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കുകയായിരുന്നു.ഇതാണ് നാട്ടുകാര്‍ തമ്മിലടിക്കാന്‍ ഇടയാക്കിയത്. പാറമടയുടെ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ ഇവിടെ ഇതേ ചൊല്ലി പ്രശ്നങ്ങളായിരുന്നു. ലൈസന്‍സ് നല്‍കരുതെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. അന്ന് നാട്ടുകാര്‍ ഒന്നടങ്കമായിരുന്നു പാറമടക്കെതിരായി നിലപാട് സ്വീകരിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടതോടെ നാട്ടുകാരില്‍ ഒരുവിഭാഗം പാറമടയ്ക്ക് അനുകൂലമാവുകയായിരുന്നു.
പാറമടയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനാനുമതി ഈമാസം 31ന് അവസാനിക്കുകയായിരുന്നു. ഫെബ്രുവരി 28ന് കൊടുങ്ങയില്‍ ചേര്‍ന്ന ഗ്രാമസഭയോഗം തുടര്‍ന്ന് പ്രവര്‍ത്തനാനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ നാട്ടുകാരില്‍ ഒരു വിഭാഗം തിങ്കളാഴ്ച രാവിലെ കൂട്ടിക്കല്‍ പഞ്ചായത്ത് ആഫീസിലെത്തി പാറമടക്ക് ലൈസന്‍സ് നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയിരുന്നു. പാറമടക്ക് അനുമതി നല്‍കരുതെന്നാവശ്യപെട്ട് പ്രകൃതി സംരക്ഷണ സമിതി പഞ്ചായത്തിനു പരാതിയും നല്‍കിയിരുന്നു. ഇത് നാട്ടുകാരില്‍ രണ്ടു വിഭാഗങ്ങളാവാന് ഇടയാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി പ്രകൃതി സംരക്ഷണ സമിതി അംഗം, ബിജെപി അംഗം എന്നിവരുടെ എതിര്‍പ്പോടെ പാറമടക്കു ഒരു വര്‍ഷം കൂടി പ്രവര്‍ത്തനാനുമതി നല്കി.
പഞ്ചായത്തുമായി ഉണ്ടാക്കിയ കരാറുകളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് റോഡിന് അറ്റകുറ്റപണികള്‍ നടത്തുന്നതിനായി വൈകുന്നേരം അഞ്ചുമണിയോടെ കൊടുങ്ങയിലെത്തിയ പാറമട അധികൃതര്‍ സാമഗ്രികള്‍ ഇറക്കിയതോടെയാണ് സംഘര്‍ഷമുണ്ടായത്. പഞ്ചായത്ത് റോഡിനായി സ്ഥലം നല്‍കിയിരുന്ന പരുത്തിപാറ അമ്മിണി വിജയന്റെ പുരയിടത്തിന്റെ സംരക്ഷണ ഭിത്തി പാറമടവാഹനങ്ങള് ഓടുന്നതുമൂലം ഇടിഞ്ഞെന്നും അത് നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനം മടയുടമകള് പാലിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു. ഇതിനിടയില്‍ പാറമടയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്ന പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകരും തമ്മില്‍ വാക്കു തകര്‍ക്കം നടത്തുകയായിരുന്നു. മുണ്ടക്കയം എസ്.ഐ.യുടെ സാന്നിധ്യത്തിലായിരുന്നു വാക്കേറ്റവും സംഘട്ടനവും ഉണ്ടായത്. നാട്ടുകാര്‍ ചേരി തിരിഞ്ഞ് അടിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും പ്രകൃതി സംരക്ഷണ സമിതിയും സംയുക്താഭിമുഖ്യത്തില്‍ ഇളങ്കാട് മേഖലയില്‍ ഹര്‍ത്താല്‍ നടത്തി. കടകമ്പോളങ്ങള്‍ അടച്ചും വാഹനങ്ങള്‍ ഓടാതെയുമുള്ള ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകരായ പഞ്ചായത്തംഗം എം.ബി.ചന്ദ്രദാസ്, സമിതി പ്രസിഡന്റ് കല്ലേപ്പളളില് കെ.ജി.ഗംഗാധരന് (65), സെക്രട്ടറി ചെളിക്കുഴിയില്‍ കെ.പി.സാബു (46), കല്ലേപ്പളളി ശാര്‍ങ്ധരന്‍ (38), പരുത്തുപാറ വീട്ടില്‍ അമ്മിണി വിജയന് (68) പരുത്തുപ്പാറ അജേഷ് (35), പരുത്തുപ്പാറ അനു അജേഷ് (30), ചെളിക്കുഴിയില്‍ ബാബു(49)എന്നിവരും പാറമട അനുകൂലികളായ മുണ്ടു നടക്കല്‍ മനീഷ്, പരുത്തുപാറ അനീഷ്, മോനച്ചന് എന്നിവരും പരിക്കുകളോടെ കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മുണ്ടക്കയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: