കൊച്ചി: ഫാക്ടിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ആയിരം കോടി രൂപ ഇന്നലെ ഫാക്ടിന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തി. പ്രതിസന്ധിയിലായ ഫാക്ടിന്റെ രക്ഷക്കായിട്ടാണ് മോദിസര്‍ക്കാര്‍ ആയിരം കോടി അനുവദിച്ചത്.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് 991 കോടി രൂപയുടെ പാക്കേജ് സംസ്ഥാനം സമര്‍പ്പിച്ചത്. എന്നാല്‍ കേന്ദ്രം കണ്ണുതുറന്നില്ല. മോദിസര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം ഫാക്ടിന് പ്രത്യേക പരിഗണന ലഭിക്കുകയായിരുന്നു. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും അനന്തകുമാറും കൊച്ചിയിലെത്തി ഫാക്ട് സന്ദര്‍ശിക്കുകയും ചെയ്തു. ഇതിനുപുറമെ ബിഎംഎസ് ദേശീയ സഹസംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്, ബിജെപി, ബിഎംഎസ് സംസ്ഥാന നേതാക്കളും ഫാക്ടിന് വേണ്ടി കേന്ദ്രസര്‍ക്കാരില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ ഭാഗമായി അടച്ചുപൂട്ടലിന്റെ വക്കിലുള്ള പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ പുനരുദ്ധാരണത്തിന് കേന്ദ്രസര്‍ക്കാര്‍ ആയിരം കോടി അനുവദിക്കുകയായിരുന്നു.
ഫാക്ടിന് ആയിരം കോടി രൂപ നല്കിയ മോദിസര്‍ക്കാരിനെ ബിഎംഎസ്, ബിജെപി നേതാക്കള്‍ അഭിനന്ദിച്ചു. ഫാക്ടിന്റെ അടച്ചിട്ടിരിക്കുന്ന മുഴുവന്‍ പ്ലാന്റുകളും തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.എന്‍. മധു, അഡ്വ. കെ.എസ്. ഷൈജു എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: